Skip to main content

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകു

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകൂ. കോൺഗ്രസ് എക്കാലത്തും വർഗീയതയുമായി സമരസപ്പെട്ടുപോകുകയാണ്‌. കോൺഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല. ഒന്നിച്ചുനിൽക്കുന്ന മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രാജ്യത്താകെ വലിയ ഇടപെടൽ നടക്കുന്നു. വർഗീയസംഘർഷത്തിലൂടെ ലാഭംകൊയ്യാമെന്നാണ് വർഗീയസംഘടനകൾ കരുതുന്നത്. ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഇത്‌ പ്രോത്സാഹിപ്പിക്കുകയാണ്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത ആർഎസ്എസ്, സ്വാതന്ത്ര്യസമരമൂല്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഭരണഘടനയെ തകർക്കാനുള്ള ശ്രമത്തിലാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ കലാപത്തിന്‌ ശ്രമിക്കുന്നു. പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കി നിയമം ഭേദഗതിചെയ്തു. ഭൂരിപക്ഷ വർഗീയത ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണ്. കൂട്ടക്കൊലയ്ക്കും സംഘർഷത്തിനും ഇരയാകുന്ന ന്യൂനപക്ഷം വലിയ രോഷത്തിലാണ്. തെറ്റായ വഴിയിലൂടെ ന്യൂനപക്ഷം നീങ്ങിയാൽ അത് സംഘപരിവാറിന് ഗുണകരമാകും. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരപൂരകമാണ്‌. ഏതെങ്കിലും ഒന്നിനോട് മൃദുസമീപനം സ്വീകരിക്കാനാകില്ല.

കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ കഴിയില്ല. കോൺഗ്രസ് ആരംഭിച്ച ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും ആക്കംകൂട്ടുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിനുതന്നെ മാതൃകയായ ബദൽ നയങ്ങളാണ് കേരളം നടപ്പാക്കുന്നത്. ഇതിനെ കോൺഗ്രസും ബിജെപിയും ഒരുപോലെ എതിർക്കുകയാണ്. ജാതിമത ഭേദമന്യേ വർഗബോധത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമരങ്ങളിലൂടെയാണ്‌ കേരളത്തിൽ അവകാശങ്ങൾ നേടിയെടുത്തത്‌. ഈയൊരു ഒത്തൊരുമ ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.