Skip to main content

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകു

ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നവർക്കുമാത്രമേ രാജ്യത്ത് മതനിരപേക്ഷത കാത്തുസൂക്ഷിക്കാനാകൂ. കോൺഗ്രസ് എക്കാലത്തും വർഗീയതയുമായി സമരസപ്പെട്ടുപോകുകയാണ്‌. കോൺഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാനാകില്ല. ഒന്നിച്ചുനിൽക്കുന്ന മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രാജ്യത്താകെ വലിയ ഇടപെടൽ നടക്കുന്നു. വർഗീയസംഘർഷത്തിലൂടെ ലാഭംകൊയ്യാമെന്നാണ് വർഗീയസംഘടനകൾ കരുതുന്നത്. ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ ഇത്‌ പ്രോത്സാഹിപ്പിക്കുകയാണ്‌. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്ത ആർഎസ്എസ്, സ്വാതന്ത്ര്യസമരമൂല്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഭരണഘടനയെ തകർക്കാനുള്ള ശ്രമത്തിലാണ്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ കലാപത്തിന്‌ ശ്രമിക്കുന്നു. പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കി നിയമം ഭേദഗതിചെയ്തു. ഭൂരിപക്ഷ വർഗീയത ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെയാണ്. കൂട്ടക്കൊലയ്ക്കും സംഘർഷത്തിനും ഇരയാകുന്ന ന്യൂനപക്ഷം വലിയ രോഷത്തിലാണ്. തെറ്റായ വഴിയിലൂടെ ന്യൂനപക്ഷം നീങ്ങിയാൽ അത് സംഘപരിവാറിന് ഗുണകരമാകും. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പരപൂരകമാണ്‌. ഏതെങ്കിലും ഒന്നിനോട് മൃദുസമീപനം സ്വീകരിക്കാനാകില്ല.

കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ കഴിയില്ല. കോൺഗ്രസ് ആരംഭിച്ച ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും ആക്കംകൂട്ടുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിനുതന്നെ മാതൃകയായ ബദൽ നയങ്ങളാണ് കേരളം നടപ്പാക്കുന്നത്. ഇതിനെ കോൺഗ്രസും ബിജെപിയും ഒരുപോലെ എതിർക്കുകയാണ്. ജാതിമത ഭേദമന്യേ വർഗബോധത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സമരങ്ങളിലൂടെയാണ്‌ കേരളത്തിൽ അവകാശങ്ങൾ നേടിയെടുത്തത്‌. ഈയൊരു ഒത്തൊരുമ ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.