Skip to main content

അനന്തവും ചോദ്യം ചെയ്യപ്പെടാൻ പറ്റാത്തതുമായ ഒരധികാരവും സംസ്ഥാന ഗവർണർക്കില്ല ഹൈക്കോടതിയിൽ നിന്നു കിട്ടിയ തിരിച്ചടി കൊണ്ടെങ്കിലും ഗവർണർ പാഠം പഠിക്കുമോ?

ഹൈക്കോടതിയിൽ നിന്നു കിട്ടിയ തിരിച്ചടി കൊണ്ടെങ്കിലും ഗവർണർ പാഠം പഠിക്കുമോ? എല്ലാത്തിനും നിയമവും നടപടിക്രമങ്ങളുമുണ്ടെന്നും അതു പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നുമാണ് കേരള സർക്കാരും എൽഡിഎഫും ഗവർണറോട് എപ്പോഴും പറയുന്നത്.

അദ്ദേഹത്തിന് ഏകപക്ഷീയമായ ഒരു എക്സിക്യൂട്ടീവ് അധികാരവുമില്ല. താനാണ് ഗവർണർ, തനിക്ക് തോന്നിയതൊക്കെ ചെയ്യാൻ അവകാശമുണ്ട് എന്ന അദ്ദേഹത്തിന്റെ ധാരണയ്ക്കു കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി.

ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം നോക്കൂ. താൻ അഭിഭാഷകനാണെന്നും രാജ്യത്തെ മുതിർന്ന അഭിഭാഷകരോട് ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നത് എന്നുമൊക്കെ പറഞ്ഞ് തന്റെ വാദങ്ങൾ ന്യായീകരിക്കാൻ വിഫലശ്രമങ്ങൾ അദ്ദേഹം നടത്തി.

കോടതി വിധി നോക്കൂ. രാജിവെയ്ക്കണമെന്ന് ഒരാളിനോടും ആവശ്യപ്പെടാൻ ആർക്കും അധികാരമില്ലെന്നു പറയാൻ കൂടുതൽ വിധിപ്രസ്താവനകളൊന്നും വേണ്ടെന്നാണ് ഹൈക്കോടതിയുടെ പരാമർശം (It does not require much judgments to say no one can be asked to tender resignation).

അദ്ദേഹത്തിന്റെ നിയമപരിജ്ഞാനത്തിന്റെയും ഉന്നതരായ അഭിഭാഷകരുമായി നടത്തുന്ന ചർച്ചയുടെയും നിലവാരമെന്താണ് എന്ന് വ്യക്തമല്ലേ.

യഥാർത്ഥത്തിൽ ഗവർണർ ഇത്ര തിടുക്കപ്പെട്ട് വിസിമാർക്കെതിരെ രംഗത്തിറങ്ങിയത് എന്തിനാണ്? അക്കാര്യം അദ്ദേഹം വിശദീകരിച്ചില്ല.

സുപ്രിംകോടതി വിധിയുടെ കാര്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ശരിവെച്ച നിയമനമാണ് അതെന്ന് ഗവർണർ ഓർക്കണം. സുപ്രിംകോടതി വിധിയോടെ ആ വിധികൾ അസാധുവായി എന്നതു ശരി. എന്നാൽ അതിൽ നിയമപരമായ ചില പ്രശ്നങ്ങളുണ്ട്.

ഒരു നിയമവും പാലിക്കാതെയല്ല വിസിമാരുടെ നിയമനങ്ങൾ നടത്തിയത്. സർവകലാശാലാ നിയമം പാലിച്ചു തന്നെയാണ്. സെർച്ച് കമ്മിറ്റിയ്ക്ക് ഏകകണ്ഠമായി ഒരാളുടെ പേരു നിർദ്ദേശിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യാം എന്ന് സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ട്.

ചീഫ് സെക്രട്ടറിയൊക്കെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ടതും അതതു സമയത്തെ ഗവർണറുമായി ആലോചിച്ചെടുത്ത തീരുമാനവുമാണ്. ഇത്തരത്തിൽ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഒരു സുപ്രഭാതത്തിൽ ആരോടും ആലോചിക്കാതെ അസാധുവായി പ്രഖ്യാപിക്കാൻ തനിക്ക് അധികാരമുണ്ടെന്നാണ് ഗവർണറുടെ ഭാവം.

അങ്ങനെയൊരു അധികാരമൊന്നും ഗവർണർക്കില്ലെന്നാണ് വിസിമാർ ഹൈക്കോടതിയിൽ വാദിച്ചത്. അക്കാര്യം കൂടുതൽ വിശദമായി പരിശോധിക്കണമെന്നാണ് ഹൈക്കോടതി വിധിയും.

അതായത്, കാരണം കാണിക്കൽ നോട്ടീസിന്റെ മറുപടിയ്ക്കു ശേഷം വിസിമാരെ പുറത്താക്കാൻ തീരുമാനിച്ചാൽ അതും കോടതിയുടെ പരിഗണനയ്ക്കു വരുമെന്നർത്ഥം.

എന്നുവെച്ചാൽ അനന്തവും ചോദ്യം ചെയ്യപ്പെടാൻ പറ്റാത്തതുമായ ഒരധികാരവും സംസ്ഥാന ഗവർണർക്കില്ല.

ഈ കോടതിവിധിയോടെ ആ പാഠം ഗവർണർക്കു തിരിയുമോ? ഇല്ലെങ്കിൽ അദ്ദേഹത്തെ പഠിപ്പിക്കാൻ ജനാധിപത്യത്തിൽ വഴികളുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രക്ഷോഭം അതിനാണ്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.