Skip to main content

സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ബിജെപി ഇടപെടൽ

ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബിജെപി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഗവർണർമാരെ ഉപകരണമാക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ശിഥിലമാക്കാനും അട്ടിമറിക്കാനുമാണ് ഗവർണർമാരെ ഉപയോഗിക്കുന്നത്.

സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ഇടപെടൽ. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെയാകെ കാവിവൽക്കരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ സർവകലാശാലകളെ തകർക്കാൻ നോക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.

വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുകയെന്ന തന്ത്രമാണ് മറ്റൊരുഭാഗത്ത് കേന്ദ്രം പയറ്റുന്നത്. നൂറുകണക്കിനാളുകളെയാണ് യുഎപിഎ ഉൾപ്പെടെ ചുമത്തി വർഷങ്ങളായി ജയിലിലടച്ചിരിക്കുന്നത്. ഒരു കുറ്റംപോലും തെളിയിക്കാതെയാണ് ഇങ്ങനെ തടങ്കലിൽവച്ചിരിക്കുന്നത്. വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും രക്ഷയില്ല. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇതിന്റെ ഇരയാണ്‌.

കർഷകരെ കൃഷിഭൂമിയിൽനിന്ന്‌ ആട്ടിയോടിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിനായി കൊണ്ടുവന്ന കർഷക വിരുദ്ധ നിയമങ്ങൾ കർഷകപ്രക്ഷോഭത്തിനു മുന്നിൽ പിൻവലിച്ചെങ്കിലും പൂർണമായും കേന്ദ്രം പിൻമാറിയിട്ടില്ല. രാജ്യത്തെ 130 കോടി ജനങ്ങളിൽ 80 കോടിയും സൗജന്യ ഭക്ഷണമില്ലെങ്കിൽ ജീവിക്കാനാകില്ലെന്ന നിലയിലാണ്. ലോക പട്ടിണിനിരക്കിൽ ഇന്ത്യ അവസാന പത്ത് രാജ്യങ്ങളിലൊന്നായി.

ബിജെപി സർക്കാർ തീവ്ര ഹിന്ദുത്വവർഗീയ അജൻഡ അടിച്ചേൽപ്പിക്കുമ്പോൾ മൃദുഹിന്ദുത്വവുമായാണ് കോൺഗ്രസ് നീങ്ങുന്നത്. തീവ്രഹിന്ദുത്വ വർഗീയതയെ മൃദുഹിന്ദുത്വം ഉപയോഗിച്ച് തോൽപ്പിക്കാനാകില്ല, മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിമാത്രമേ അത് സാധിക്കൂ.

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.