Skip to main content

സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ബിജെപി ഇടപെടൽ

ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബിജെപി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഗവർണർമാരെ ഉപകരണമാക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ശിഥിലമാക്കാനും അട്ടിമറിക്കാനുമാണ് ഗവർണർമാരെ ഉപയോഗിക്കുന്നത്.

സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ തുടർച്ചയാണ് ഗവർണർമാരെ ഉപയോഗിച്ചുള്ള ഇടപെടൽ. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയെയാകെ കാവിവൽക്കരിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ സർവകലാശാലകളെ തകർക്കാൻ നോക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.

വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുകയെന്ന തന്ത്രമാണ് മറ്റൊരുഭാഗത്ത് കേന്ദ്രം പയറ്റുന്നത്. നൂറുകണക്കിനാളുകളെയാണ് യുഎപിഎ ഉൾപ്പെടെ ചുമത്തി വർഷങ്ങളായി ജയിലിലടച്ചിരിക്കുന്നത്. ഒരു കുറ്റംപോലും തെളിയിക്കാതെയാണ് ഇങ്ങനെ തടങ്കലിൽവച്ചിരിക്കുന്നത്. വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും രക്ഷയില്ല. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇതിന്റെ ഇരയാണ്‌.

കർഷകരെ കൃഷിഭൂമിയിൽനിന്ന്‌ ആട്ടിയോടിച്ച് കോർപ്പറേറ്റുകൾക്ക് തീറെഴുതാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിനായി കൊണ്ടുവന്ന കർഷക വിരുദ്ധ നിയമങ്ങൾ കർഷകപ്രക്ഷോഭത്തിനു മുന്നിൽ പിൻവലിച്ചെങ്കിലും പൂർണമായും കേന്ദ്രം പിൻമാറിയിട്ടില്ല. രാജ്യത്തെ 130 കോടി ജനങ്ങളിൽ 80 കോടിയും സൗജന്യ ഭക്ഷണമില്ലെങ്കിൽ ജീവിക്കാനാകില്ലെന്ന നിലയിലാണ്. ലോക പട്ടിണിനിരക്കിൽ ഇന്ത്യ അവസാന പത്ത് രാജ്യങ്ങളിലൊന്നായി.

ബിജെപി സർക്കാർ തീവ്ര ഹിന്ദുത്വവർഗീയ അജൻഡ അടിച്ചേൽപ്പിക്കുമ്പോൾ മൃദുഹിന്ദുത്വവുമായാണ് കോൺഗ്രസ് നീങ്ങുന്നത്. തീവ്രഹിന്ദുത്വ വർഗീയതയെ മൃദുഹിന്ദുത്വം ഉപയോഗിച്ച് തോൽപ്പിക്കാനാകില്ല, മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയർത്തിമാത്രമേ അത് സാധിക്കൂ.

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.