Skip to main content

വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരമുള്ള റേഷനും ഒരുമിച്ച് തുടരണം.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ഒരുമിച്ച് തുടരണം. രണ്ടും നിലനിർത്തണം 
2013-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഇന്ത്യയിലെ 2/3 ഭാഗത്തോളം ജനങ്ങൾക്ക് "സൗജന്യ" റേഷൻ എന്ന പ്രഖ്യാപനം വഴി  രാജ്യത്തെ വേട്ടയാടുന്ന പട്ടിണിയുടെ ഭൂതത്തെ മറികടക്കാൻ മറ്റുവഴികൾ ഇല്ലെന്ന് കേന്ദ്രസർക്കാർ തുറന്നു സമ്മതിക്കുകയാണ്. പിന്നെന്തിനാണ് ഇന്ത്യയുടെ സ്ഥിതിയെ ‘വളരെ ഗുരുതരം’ എന്ന് വിശേഷിപ്പിക്കുന്ന ആഗോള പട്ടിണി സൂചികയെ കേന്ദ്രസർക്കാർ ശക്തമായി നിഷേധിക്കുന്നത്?
നിലവിൽ 81.35 കോടി ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 3 രൂപയ്ക്ക് 5 കിലോ അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭിക്കുന്നുണ്ട്.  തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം ജനങ്ങളുടെ പോഷകാഹാര ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് 2023 ജനുവരി 1 മുതൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന കേന്ദ്രസർക്കാർ നിർത്തലാക്കുകയാണ്. ഇന്ത്യയുടെ 2/3 ഭാഗത്തിന് ഈ രണ്ട് പദ്ധതികളും ഒരുമിച്ച് തുടരേണ്ടതുണ്ട്.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിന് പകരം ഓപ്പൺ മാർക്കറ്റിൽ നിന്ന് 5 കിലോ അധികമായി വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്. ഇത് അവരുടെ പോഷക ആവശ്യകതയെ ഗുരുതരമായി ബാധിക്കും.  അരിക്ക് കിലോവിന് 40 രൂപയ്ക്ക് മേലെയും ആട്ടയ്ക്ക്  കിലോവിന് 30 രൂപയ്ക്ക് മേലെയും വില വരും.
വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. അപ്പോൾ
എന്തുകൊണ്ട് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷനും രണ്ടും നിലനിർത്തിക്കൂടാ?

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.