Skip to main content

പുഴുക്കലരി വിതരണം മുടക്കി കേന്ദ്രം

റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ കേരളത്തിന്റ അന്നംമുട്ടിക്കുന്നു. അടുത്ത മൂന്നുമാസം വിതരണം ചെയ്യാൻ എഫ്‌സിഐയുടെ പക്കലുള്ളതിൽ 80 ശതമാനവും പച്ചരിയാണ്‌.

രണ്ടുമാസമായി കേന്ദ്ര അരിവിഹിതത്തിൽ 10 ശതമാനം മാത്രമാണ്‌ പുഴുക്കലരി ലഭിക്കുന്നത്‌. കഴിഞ്ഞ ഒരു വർഷമായി 50 ശതമാനം പച്ചരി ലഭിച്ചിടത്ത് ഇപ്പോൾ 90 ശതമാനം ആണ് ലഭിക്കുന്നത്. കേന്ദ്രസർക്കാർ ഘട്ടംഘട്ടമായി പുഴുക്കലരി വിഹിതം കുറയ്‌ക്കുകയായിരുന്നു. നവംബറിലെ വിഹിതത്തിൽ പുഴുക്കലരി കൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രഭക്ഷ്യമന്ത്രി പിയൂഷ്‌ ഗോയലിന്‌ സംസ്ഥാനം കത്തയച്ചിരുന്നു. കേരളത്തിനെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നും റേഷൻ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കുന്നതിനു വേണ്ടിയുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികരണമുണ്ടായില്ല.

റേഷൻകടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന്‌ കൂടുതൽ വില നൽകി അരി വാങ്ങേണ്ട അവസ്ഥയാണ്‌. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് കാരണം പൊതുമാര്‍ക്കറ്റില്‍ അരിവില കുത്തനെ ഉയരുകയാണ്. സംസ്ഥാനത്ത്‌ പുഴുക്കലരിക്ക്‌ ഒരുമാസത്തിനിടയിൽ നാലുമുതൽ പത്തുരൂപ വരെയാണ്‌ വർധിച്ചത്‌.

നിലവിൽ മുൻഗണനാവിഭാഗത്തിന്‌ (മഞ്ഞ കാർഡ്‌) 30 കിലോ അരിയും നാല്‌ കിലോ ഗോതമ്പും ഒരുകിലോ ആട്ടയുമാണ്‌ റേഷനായി നൽകുന്നത്‌. ഇതിൽ പകുതിയിലധികം പച്ചരിയാണ്‌. പിങ്ക്‌ കാർഡുകാർക്ക്‌ ലഭിക്കുന്ന പുഴുക്കലരി അളവും കുറഞ്ഞു. പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ അന്നയോജന (പിഎംജികെവൈ) പദ്ധതി പ്രകാരമുള്ള അഞ്ചുകിലോ അരിയിൽ ഒരുകിലോ മാത്രമാണ്‌ പുഴുക്കലരി. കഴിഞ്ഞ മൂന്നു മാസമായി കേരളത്തിൽ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് നൽകാനുള്ള ഗോതമ്പും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല.

കോവിഡ്‌ കാലത്ത്‌ ആരംഭിച്ച പിഎംജികെവൈ പദ്ധതി പ്രകാരമുള്ള അരി വിതരണം ഈമാസം അവസാനിക്കും. മുൻപ് പിഎംജികെവൈ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ലഭിച്ചരുന്നിടത്ത് ഇനിമുതൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷൻ മാത്രം സൗജന്യമായി വിതരണം ചെയ്യും എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അരി വില വീണ്ടും കുതിക്കുമെന്ന്‌ ആശങ്കയുണ്ട്‌.

പുഴുക്കലരിയുടെ ലഭ്യതക്കുറവ് മൂലം അരിവാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാൽ വിതരണം കുറയുന്നുവെന്നും പറഞ്ഞ് കേന്ദ്രസർക്കാരിന് അലോട്ട്മെൻറ്റിൽ കുറവ് വരുത്താൻ കാരണമാവും. കേന്ദ്രസർക്കാരിന്റെ ഈ നടപടി സാധാരണക്കാരുടെ അന്നംമുട്ടിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.