Skip to main content

നവകേരളത്തിലേക്ക് നടന്നു നീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാകും

സഖാവ് ഇ കെ നായനാരുടെ പത്തൊൻപതാം ഓർമ്മദിനമാണിന്ന്. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർടിയുടെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു. ജനകീയതയുടെ ആൾരൂപമായ നായനാർ പാർടി ഏൽപ്പിച്ച ഓരോ ഉത്തരവാദിത്വവും വിട്ടുവീഴ്ചയില്ലാതെ നിറവേറ്റി. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഇന്നത്തെ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, സഖാവ് നായനാർ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതിമേൽക്കോയ്മയ്‌ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ സമരം ചെയ്തു. 1939 ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായ അദ്ദേഹം പിന്നീട് മൊറാഴ, കയ്യൂര്‍ സമരങ്ങളിൽ പങ്കെടുത്തു. സഖാവിന്റെ ജീവിതം കേരളത്തിലെ അടിസ്‌ഥാന വർഗ്ഗത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിന് പുതിയ മാനം നൽകിയ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടത് നായനാർ മുഖ്യമന്ത്രിയായ കാലത്താണ്. സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ, ക്ഷേമപെൻഷനുകൾ തുടങ്ങിയ ജനകീയ ഇടപെടലുകളെല്ലാം തന്നെ ഭരണാധികാരി എന്ന നിലയിൽ ഇകെ നായനാരുടെ ദീർഘവീക്ഷണം എടുത്തുകാട്ടുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്ക്നോപാർക്ക് തിരുവനന്തപുരത്ത് തുടങ്ങിയതും നായനാർ സർക്കാരിന്റെ കാലത്താണ്. നവകേരളത്തിലേക്ക് നടന്നുനീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാകും.


 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.