Skip to main content

നവകേരളത്തിലേക്ക് നടന്നു നീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാകും

സഖാവ് ഇ കെ നായനാരുടെ പത്തൊൻപതാം ഓർമ്മദിനമാണിന്ന്. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്ന അദ്ദേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർടിയുടെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു. ജനകീയതയുടെ ആൾരൂപമായ നായനാർ പാർടി ഏൽപ്പിച്ച ഓരോ ഉത്തരവാദിത്വവും വിട്ടുവീഴ്ചയില്ലാതെ നിറവേറ്റി. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഇന്നത്തെ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, സഖാവ് നായനാർ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതിമേൽക്കോയ്മയ്‌ക്കും നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ സമരം ചെയ്തു. 1939 ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായ അദ്ദേഹം പിന്നീട് മൊറാഴ, കയ്യൂര്‍ സമരങ്ങളിൽ പങ്കെടുത്തു. സഖാവിന്റെ ജീവിതം കേരളത്തിലെ അടിസ്‌ഥാന വർഗ്ഗത്തിന്റെ സമര ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.

കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിന് പുതിയ മാനം നൽകിയ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടത് നായനാർ മുഖ്യമന്ത്രിയായ കാലത്താണ്. സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ, ക്ഷേമപെൻഷനുകൾ തുടങ്ങിയ ജനകീയ ഇടപെടലുകളെല്ലാം തന്നെ ഭരണാധികാരി എന്ന നിലയിൽ ഇകെ നായനാരുടെ ദീർഘവീക്ഷണം എടുത്തുകാട്ടുന്നു. രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്ക്നോപാർക്ക് തിരുവനന്തപുരത്ത് തുടങ്ങിയതും നായനാർ സർക്കാരിന്റെ കാലത്താണ്. നവകേരളത്തിലേക്ക് നടന്നുനീങ്ങുന്ന കേരളത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക് സഖാവ് നായനാരുടെ സ്മരണ ഊർജ്ജമാകും.


 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.