Skip to main content

കേരളം ഹൈ സ്പീഡിൽ കണക്ടാവും

കേരളത്തിന്റെ സാങ്കേതിക വിപ്ലവത്തിന് ഇന്ന് സമാരംഭം കുറിക്കുകയാണ്. നൂതന സാങ്കേതികവിദ്യയുടെ വിതരണത്തിൽ ലോകത്തിനു തന്നെ മാതൃകയാവുന്ന ജനകീയ ബദലായി മാറിയ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ ഹൈ സ്പീഡ് കണക്ടിവിറ്റിയിലൂടെ കേരളത്തിന്റെ നാനാഭാഗങ്ങൾ ബന്ധിപ്പിക്കാൻ പോവുകയാണ്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലും കെ ഫോൺ എത്തും. നിയോജക മണ്ഡല അടിസ്ഥാനത്തിൽ നൂറ് വീടുകളിലാണ് കെ ഫോൺ എത്തുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ്ണ കണക്ടിവിറ്റി ഉടൻ തന്നെ സാധ്യമാകും. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അറിവിന്റെ പുതിയ വാതിലുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ മുമ്പിൽ തുറക്കുകയാണ്. സാങ്കേതികവിദ്യയുടെ വിതരണത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും മുൻനിരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളിൽ കെ ഫോൺ സൗകര്യം സൗജന്യമായി ലഭ്യമാക്കും. എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്ന ഫോൺ കേരളത്തെ സാങ്കേതികമായി ഒന്നിപ്പിക്കും. ഇന്റർനെറ്റ് രംഗത്തെ ഈ ജനകീയ കുതിപ്പ് വിവരസാങ്കേതിക രംഗത്തെ സമാനതകളില്ലാത്ത മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തെ ഈ ചരിത്ര പദ്ധതി അടയാളപ്പെടുത്തുക തന്നെ ചെയ്യും.

 

കൂടുതൽ ലേഖനങ്ങൾ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ നേതാവും പീരുമേട്‌ എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്‌.

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം

സ. ടി പി രാമകൃഷ്ണൻ

പീഡന പരാതികളുടെ പരമ്പരയുണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാത്ത രാഹുല്‍ മാങ്കൂട്ടത്തിന്റെ നടപടി ജനാധിപത്യ സമൂഹത്തിന്‌ അപമാനകരമാണ്.