Skip to main content

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മുമ്പൊരുകാലത്തും ഉണ്ടാകാത്ത തരത്തിലുള്ള വികസന നേട്ടങ്ങളാണ് തുടർച്ചയായി ഏഴു വർഷം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൈവരിച്ചത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് സംസ്ഥാന സർക്കാർ എന്നും ഊന്നൽ നൽകിയത്. എല്ലാവർക്കും വിദ്യഭ്യാസം, വീട്, തൊഴിൽ എന്നീ മേഖലകളിൽ കുറഞ്ഞ കാലയളവിൽ സംസ്ഥാനം കൈവരിച്ച നേട്ടം അം​ഗീകരിക്കാൻ പ്രതിപക്ഷം തയ്യാറല്ല. പൊതു​ഗതാ​ഗത രം​ഗത്തും പശ്ചാത്തല നിർവഹണ രം​ഗത്തും അസാധാരണ നേട്ടമാണ് നേടിയിട്ടുള്ളത്. എല്ലാ മേഖലയിലും സമാനമായ വികസനം കൈവരിച്ചിട്ടുണ്ട്. ഈ നേട്ടവുമായി അടുത്ത തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അത് ഇടതുപക്ഷത്തിന്റെ തുടർച്ചയായ വിജയത്തിന് കാരണമാകുമെന്ന് അവർക്ക് നിശ്ചയമുണ്ട്. അതിനെ തടയിടാനാണ് വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർക്കാരിന്റെ വികസന പദ്ധതികളെ കുറിച്ച് വിവാദം സൃഷ്ടിച്ച് പുകമറയിൽ നിർത്താൻ ശ്രമിക്കുന്നത്. സർക്കാർ പദ്ധതികളുടെ ​ഗുണഫലം നേരിട്ട് അനുഭവിക്കുന്ന ജനങ്ങളുടെ അടുക്കൽ ഇത്തരം പുകമറകൾ ഏശാൻ പോകുന്നില്ല.

ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം പാവപ്പെട്ടവൻ്റെ ജീവിതം മെച്ചപ്പെടും. എന്നാൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരുമ്പോഴെല്ലാം ഇന്ത്യയിൽ ഒരിടത്തും കാണാത്ത തരത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ കൂട്ടായ്മ കേരളത്തിൽ ഉണ്ടാകും. കേരളത്തിൽ 94 ശതമാനം ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആരോഗ്യരംഗത്തും, വിദ്യാഭ്യാസ രംഗത്തും മെച്ചമുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. എല്ലാവർക്കും വീടും ഭൂമിയും ഉള്ള സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. 20 ലക്ഷം തൊഴിൽ അവസരങ്ങൾ എൽഡിഎഫ് സർക്കാർ സൃഷ്ടിക്കും.

എന്നാൽ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടി കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുകയാണ്. രാജ്യത്ത്‌ വർഗ്ഗീയ കലാപമുണ്ടാക്കി അധികാരം നിലനിർത്താൻ ബിജെപി ശ്രമിക്കുകയാണ്. ഏതു വിധത്തിലും സംസ്ഥാന സർക്കാരിനെയും സിപിഐ എമ്മിനെയും അപഹസിക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെ നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുത്ത് പരാജയപ്പെടുത്തണം. സിപിഐ എമ്മിനെ സ്നേഹിക്കുന്ന എല്ലാ വിഭാ​ഗം ജനങ്ങളുടെയും പിന്തുണയോടെ ഇതിനെ ചെറുക്കാൻ മുഴുവൻ പാർടി പ്രവർത്തകരും രം​ഗത്ത് ഇറങ്ങണം.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.