Skip to main content

രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ദേശതാല്പര്യത്തിന് എതിരാണ്

രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ദേശതാല്പര്യത്തിന് എതിരാണ്. സങ്കീർണമായ സാമൂഹ്യസാഹചര്യമുള്ള ഒരു സംസ്ഥാനത്ത് തീക്കളി നടത്തുകയാണ് ബിജെപി. മണിപ്പൂരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും സമാധാനം ഇത് ഇല്ലാതാക്കും എന്നു മാത്രമല്ല, ഇന്ത്യൻ സൈന്യത്തിന്റെ തന്നെ ആത്മവീര്യത്തെ ഇത് കെടുത്തും എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.

മണിപ്പുരിലെ നിരോധിത സായുധസംഘമായ കാംഗ്ളേയ് യാവോൽ കൻബാ ലുപ് (കെവൈകെഎൽ) എന്ന മെയ്തി സംഘടനയിലെ പന്ത്രണ്ടു പേരെ, ആൾക്കൂട്ടം പ്രതിഷേധിച്ചു എന്നപേരിൽ സൈന്യത്തിനുതന്നെ വിട്ടയക്കേണ്ടിവന്ന സാഹചര്യം മണിപ്പൂരിനെ സമാധാനത്തിലേക്കല്ല നയിക്കുക. 2015ൽ മണിപ്പുരിൽ ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് പതിനെട്ട് സൈനികരെ വധിച്ച ഭീകരവാദി സംഘമാണ് ഇത്.

ഇവരെക്കുറിച്ചുള്ള ഒരു രഹസ്യന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇവർ ക്യാമ്പ് ചെയ്തിരുന്ന കേന്ദ്രം ഇന്നലെ വളഞ്ഞത് എന്ന് ഇന്ത്യൻ സൈന്യം ഒരു ട്വീറ്റിൽ പറഞ്ഞു. തുടർന്ന് കെവൈകെഎലിന്റെ പന്ത്രണ്ടു കേഡറുകളെ അറസ്റ്റുചെയ്തു. ഇതിനുപുറമേ അവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധസമാനമായ സംഭരണശാലകളും ഉൾപ്പടെ സൈന്യം പിടികൂടി. 2015ൽ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൻറെ ആസൂത്രകനായിരുന്ന 'കേണൽ' മൊയിരെങ്ഥേം താംബ എന്ന ആളെ അടക്കമാണ് പിടികൂടിയത് എന്നും തുടർന്ന് ആ സ്ഥലം വളഞ്ഞ ഒരു പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള ആയിരത്തഞ്ഞൂറോളം വരുന്ന ആൾക്കൂട്ടം, സൈന്യത്തിന്റെ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാൻ തങ്ങളെ അനുവദിക്കണം എന്ന് ജനക്കൂട്ടത്തോട് നടത്തിയ ആവർത്തിച്ചുള്ള അഭ്യർത്ഥന നിയമവിരുദ്ധ ജനക്കൂട്ടം ചെവിക്കൊള്ളാതെ വന്നതോടെ ഈ മെയ്തി തീവ്രവാദികളെ പ്രാദേശിക നേതാവിന് കൈമാറി എന്നാണ് സൈന്യം ഈ ട്വീറ്റിലൂടെ പറഞ്ഞത്. സംഭവത്തിന്റെ ഒരു ആകാശദൃശ്യം കാണിക്കുന്ന വിഡിയോയും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിനായി ഇന്ത്യൻ സൈന്യത്തെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കും. മണിപ്പൂരിലെ കുക്കി ആദിവാസികളും ഭൂരിപക്ഷവിഭാഗമായ മെയ്തികളും തമ്മിലുള്ള സംഘർഷം സങ്കീർണമായ കാര്യമാണ്. രണ്ടു വിഭാഗത്തിലും സായുധസേനകളുണ്ട്. ഈ പ്രശ്നത്തെ ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി ആളിക്കത്തിക്കാതെ അവിടെ സമാധാനം ഉണ്ടാക്കുകയാണ് വേണ്ടത്. മണിപ്പൂർ മുഖ്യമന്ത്രി ഉടൻതന്നെ സ്ഥാനം രാജിവക്കണം.

ഇത്രയും ഗുരുതരമായ ഒരു പ്രശ്നം ഒരു സംസ്ഥാനത്ത് നടക്കുമ്പോൾ അതിൽ ഇടപെടാതെ, അതിനെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി മാറി നിൽക്കുന്നത് വലിയ വീഴ്ചയാണ്. പ്രധാനമന്ത്രി അടിയന്തിരമായി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണം, ഇക്കാര്യത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തണം.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.