Skip to main content

മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപം

മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണ്. ഏത്‌ കലാപവും ഒരാഴ്‌ചയ്‌ക്കുള്ളിൽ കേന്ദ്രസർക്കാരിന് അടിച്ചമർത്താനാകും. മണിപ്പുരിൽ കലാപം തുടങ്ങിയിട്ട്‌ 51 ദിവസം പിന്നിട്ടു. 131 പേർ ഇതുവരെ കൊല്ലപ്പെട്ടു. 17 ക്ഷേത്രവും 200 പള്ളിയും തകർക്കപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. 50,000 പേർ വീടുവിട്ട്‌ ഓടിപ്പോയി. എന്നിട്ടും കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി ഒരുവാക്ക് ഉരിയാടിയിട്ടില്ല.
ഗുജറാത്ത്‌ കലാപം ഒരുമാസം നീണ്ടപ്പോൾ "രാജ് ധർമം മറക്കരുത്’ എന്നാണ്‌ പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത്‌. രണ്ട് പതിറ്റാണ്ടിനുശേഷം മണിപ്പൂരിൽ അതേസാഹചര്യം ആവർത്തിക്കുകയാണ്‌. ബിജെപിക്ക് തനിച്ച് അധികാരത്തിലെത്താൻ സാഹചര്യമൊരുക്കാൻ ബോധപൂർവം അഴിച്ചുവിട്ട കലാപമാണ് മണിപ്പുരിലേത്. കഴിഞ്ഞ തവണ 60 സീറ്റിൽ 21 സീറ്റുമാത്രമാണ് ബിജെപിക്ക് കിട്ടിയത്. എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് ഭരണം പിടിച്ചത്.
ഒരു സംസ്ഥാനം എങ്ങനെ കുട്ടിച്ചോറാക്കാമെന്ന സന്ദേശമാണ്‌ മണിപ്പുർ നൽകുന്നത്‌. മതമേതായാലും മനുഷ്യൻ നന്നാകണമെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുന്നവരാണ് കേരളീയർ. അതിനാൽ ബിജെപിയുടെ കളി കേരളത്തിൽ വിലപ്പോകില്ല.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.