Skip to main content

ഏക സിവിൽ കോഡ്‌ വേണമെന്നു പറയുന്ന കോൺഗ്രസിനെകൂട്ടി ഏക സിവിൽ കോഡ്‌ വേണ്ടന്ന് പറയുന്ന സെമിനാർ എങ്ങനെയാണ്‌ സംഘടിപ്പിക്കുക.

ഹിന്ദുത്വത്തിലേക്കും അവിടെനിന്ന്‌ ഫാസിസത്തിലേക്കും രാജ്യത്തെ എത്തിക്കാനുള്ള ബിജെപിയുടെ ഉപകരണംമാത്രമാണ്‌ ഏക സിവിൽ കോഡ്‌. മറ്റൊരു ഉപകരണമായിരുന്നു പൗരത്വ ഭേദഗതി നിയമം. ഏക സിവിൽ കോഡിലൂടെ വർഗീയ ധ്രുവീകരണവും ജനങ്ങളെ വിഭജിക്കലുമാണ്‌ അവർ ലക്ഷ്യമിടുന്നത്. രാജ്യത്ത്‌ ഐക്യ പ്രസ്ഥാനം വേണമെന്നല്ല, മറിച്ച്‌ വിഭജിതമാകണമെന്നാണ്‌ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നത്‌. മണിപ്പുരിൽ അതാണിപ്പോൾ കാണുന്നത്‌. ഗുജറാത്തിൽ കണ്ടതും അതാണ്‌. മണിപ്പുരിലെ കൂട്ടക്കുരുതിയിൽ ഒന്നാം പ്രതി ആർഎസ്‌എസും രണ്ടാം പ്രതി സംസ്ഥാന സർക്കാരും മൂന്നാം പ്രതി കേന്ദ്രവുമാണ്‌. ഏക സിവിൽ കോഡ്‌ വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ കോൺഗ്രസിനെ വിളിക്കാത്തതിനെക്കുറിച്ചാണ്‌ ഇപ്പോൾ പറയുന്നത്‌. ഏക സിവിൽ കോഡ്‌ ‘വേണം’ എന്നു പറയുന്ന കോൺഗ്രസിനെകൂട്ടി ‘വേണ്ട’ എന്നു പറയുന്ന സെമിനാർ എങ്ങനെയാണ്‌ സംഘടിപ്പിക്കുക. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ നേതാക്കൾ ഏകസിവിൽ കോഡ്‌ വേണമെന്നാണ്‌ ഇപ്പോഴും പറയുന്നത്‌. അഖിലേന്ത്യ നേതൃത്വവും നിലപാട്‌ വ്യക്തമാക്കിട്ടില്ല. സംഘടിതമായ മാർക്‌സിസ്‌റ്റ്‌ വിരുദ്ധ മാധ്യമപ്രവർത്തനമാണ്‌ കേരളത്തിൽ നടക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.