Skip to main content

കേരളത്തിന് കേന്ദ്രം നൽകാനുള്ള കുടിശ്ശിക പണം എത്രയും വേഗം നൽകണം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഒരു ശതമാനത്തിന്റെ താൽക്കാലിക വർധന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ പദ്ധതികളിയായി കുടിശ്ശികയുള്ള പണം എത്രയുംവേഗം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നത് അടക്കമുള്ള സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും ജിസ്‌ടി നഷ്‌ടപരിഹാരം നിർത്തിയതും കാരണം ഈ വർഷം വലിയ സാമ്പത്തിക ഞെരുക്കമാണ്‌ കേരളത്തെ കാത്തിരിക്കുന്നത്‌. ഇത്‌ മറികടക്കാനാണ്‌ കടമെടുപ്പ് പരിധി കൂട്ടണമെന്ന് ആവശ്യപ്പെട്ടത്‌. അഞ്ച്‌ ശതമാനമായിരുന്ന കടമെടുപ്പ്‌ പരിധി നിലവിൽ മൂന്നുശതമാനമാണ്‌. 2.2 ശതമാനം മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളൂ. പരമാവധി അച്ചടക്കം പാലിച്ചതുകൊണ്ടാണിത്‌. സംസ്ഥാന നികുതി വീതംവയ്‌ക്കുമ്പോഴും കേരളത്തിന്‌ കടുത്ത അവഗണനയാണ്‌. പത്താം ധനകമീഷനിൽ നികുതിവിഹിതം 3.875 ശതമാനമായിരുന്നു. ഇത്‌ പതിനഞ്ചിൽ 1.92 ശതമാനമായി. ജനസംഖ്യാ നിയന്ത്രണത്തിലടക്കമുള്ള നേട്ടം സംസ്ഥാനത്തിനുനുള്ള ആനുകൂല്യം കുറയ്‌ക്കാൻ കാരണമാക്കാരുത്‌.

വരുമാനത്തിന്റെ 62 ശതമാനവും തനതു മാർഗങ്ങളിലൂടെ കണ്ടെത്തുന്ന സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ട്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ആവശ്യമാണ്‌. ആരോഗ്യ ഗ്രാന്റ്‌ കുടിശ്ശികയായ 371.36 കോടി രൂപ, വിവിധ പെൻഷൻ പദ്ധതികളിലായി 521.95 കോടി രൂപ, അധ്യാപകർക്ക്‌ യുജിസി ശമ്പള പരിഷ്‌കരണം നടപ്പാക്കിയ വകയിൽ 750.93 കോടി രൂപ, പ്രത്യേക മൂലധന നിക്ഷേപ സഹായ പദ്ധതി പ്രകാരമുള്ള 1925 കോടി രൂപ എന്നിവ ഉടൻ അനുവദിക്കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.