Skip to main content

ഏക സിവിൽ കോഡ്; യോജിച്ചുള്ള പോരാട്ടം അനിവാര്യം

ഏക സിവിൽ കോഡിലൂടെ 2024ലെ തെരഞ്ഞെടുപ്പാണ്‌ ബിജെപി ലക്ഷ്യമിടുന്നത്. സമത്വവും തുല്യതയുമല്ല ഭിന്നിപ്പും വർഗീയ ധ്രുവീകരണവുമാണിതിന് പിന്നിലെ അജൻഡ. തെരഞ്ഞെടുപ്പ്‌ ലാക്കാക്കിയുള്ള രാഷ്‌ട്രീയ ആയുധമായാണിത്‌. നടപ്പാക്കിയാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഇല്ലാതാകും. ഹിന്ദുരാഷ്‌ട്ര നിർമിതിയിലേക്കുള്ള പോക്കാണിത്‌. ഇന്ത്യ ഇന്നത്തെ രൂപത്തിൽ തുടരണമെന്നാഗ്രഹിക്കുന്ന എല്ലാവരും യോജിച്ച്‌ ഈ നീക്കം ചെറുക്കണം. വിപുലവുമായ ഐക്യനിര വളർത്തിയെടുക്കണം.

വൈജാത്യങ്ങളും ബഹുസ്വരതയുമാണ്‌ രാജ്യത്തിന്റെ സവിശേഷത. അവ സംരക്ഷിക്കുമെന്നാണ്‌ ഭരണഘടന ഉറപ്പു‌നൽകുന്നത്‌. ഇതിന്‌ വിരുദ്ധമാണ്‌ മോദി സർക്കാരിന്റെ നീക്കം. ഏകീകരണമെന്നത്‌ മത–ജാതി വംശീയ വിഭാഗങ്ങളുടെ വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനം ചേർന്നതാണ്‌. അത്‌ തകർക്കുന്നത്‌ ഏകീകരണമല്ല ഭിന്നിപ്പിക്കലും ധ്രുവീകരണവുമാണ്‌. ഇതിന് പിന്നിൽ രാഷ്‌ട്രീയ–വർഗീയ താൽപ്പര്യമാണ്‌. ഗോത്രവിഭാഗം, ക്രൈസ്‌തവർ, പാഴ്‌സികളെയൊക്കെ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കുമെന്ന്‌ പറയുന്നു. ഗോവയിൽ യുസിസി ഉള്ളതിനാൽ അവിടെയും നടപ്പാക്കില്ലത്രെ. ഹിന്ദു–മുസ്ലിം വിഭാഗീയത സൃഷ്‌ടിക്കലാണിതിന്റെ ലക്ഷ്യം. ഇത്‌ മോദി രണ്ടാമത്‌ അധികാരത്തിൽ വന്നതുമുതൽ ഇത്തരം നീക്കങ്ങൾ നാം കണ്ടതാണ്‌.

ഗോസംരക്ഷണ നിയമം, പൗരത്വ നിയമ ഭേദഗതി, ലൗജിഹാദ്‌ എല്ലാം ഈ ലക്ഷ്യത്തിലായിരുന്നു. ജമ്മു കശ്‌മീർ വിഭജിച്ചതും ഇതിന്റെ ഭാഗമാണ്‌. ദീർഘകാലമായി തുടരുന്ന പദ്ധതിയാണ്‌. മണിപ്പുർ കത്തുകയാണ്‌. അതേപ്പറ്റി പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. എന്നിട്ടാണ്‌ ഒരു കുടുംബത്തിൽ രണ്ട്‌ നിയമം പാടില്ലെന്ന്‌ പറയുന്നത്‌. സ്‌ത്രീ നീതിക്കായാണ്‌ ഈ നിയമമെന്ന്‌ പറയുന്നതും അസംബന്ധമാണ്‌. വ്യക്തിനിയമ പരിഷ്‌കരണം അതത്‌ സമുദായത്തിനകത്ത്‌ ചർച്ചചെയ്‌ത്‌ ഉണ്ടാക്കണം. ആചാരം, വിശ്വാസം, സമ്പ്രദായം ഇവ മാറ്റണമെങ്കിൽ ആ സമുദായത്തിനകത്തുനിന്ന്‌ ആവശ്യം ഉയരണം. അടിച്ചേൽപ്പിക്കലാകരുതെന്നാണ്‌ സിപിഐ എം നിലപാട്.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.