Skip to main content

വിജ്ഞാന വ്യവസായത്തിന്‌ രാജ്യത്ത്‌ ഏറ്റവും അനുയോജ്യമായ ഇടം കേരളമാണ്

വിജ്ഞാന വ്യവസായത്തിന്‌ രാജ്യത്ത്‌ ഏറ്റവും അനുയോജ്യമായ ഇടം കേരളമാണ്. സയൻസ്‌ പാർക്കുകളും ഡിജിറ്റൽ സയൻസ്‌ പാർക്കും കേരളത്തിൽ ആരംഭിക്കുന്നത്‌ ഇതു മനസ്സിലാക്കിയാണ്‌. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി ഇവ മാറും. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക്‌ എന്നപോലെ ആദ്യ ഡിജിറ്റൽ സയൻസ്‌ പാർക്കും ആരംഭിച്ച്‌ കേരളം രാജ്യത്തിന്‌ മാതൃകയാകുകയാണ്‌. രാജ്യം ഏറെ ശ്രദ്ധിച്ചതായിരുന്നു രണ്ടു വർഷംമുമ്പ്‌ കേരളത്തിൽ ആരംഭിച്ച ഡിജിറ്റൽ സർവകലാശാല. ഐടി അധിഷ്‌ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളർച്ചയ്‌ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യം ലഭ്യമാക്കാൻ ഡിജിറ്റൽ സയൻസ്‌ പാർക്കിനു കഴിയും.

നാടിനെ വിജ്ഞാന സമ്പദ്‌ഘടനയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണിത്‌. ശാസ്‌ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യപുരോഗതിക്കും സാമൂഹ്യ പരിവർത്തനത്തിനും പ്രയോജനപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. ശാസ്‌ത്ര സാങ്കേതിക രംഗത്തെ പുരോഗതി പ്രയോജനപ്പെടുത്തുംവിധം വിജ്ഞാന വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിന്‌ മുൻകൈയെടുക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്‌. അതിനാലാണ്‌ ഒരു ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ ഉൾപ്പെടെ നാല്‌ സയൻസ്‌ പാർക്ക്‌ ആരംഭിക്കാൻ തീരുമാനിച്ചത്‌.

ഡിജിറ്റൽ സയൻസ്‌ പാർക്കിന്റെ തുടക്കത്തിൽത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി സ്റ്റാർട്ടപ്പുകളും കമ്പനികളും പ്രവർത്തനം ആരംഭിക്കുന്നു. നാട്‌ സഞ്ചരിക്കുന്നത്‌ ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണിത്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.