Skip to main content

മണിപ്പൂർ കലാപത്തിലെ ഇരകൾക്ക്‌ നീതി ഉറപ്പുവരുത്തണമെന്നും കുറ്റക്കാരായ എല്ലാവരെയും ഉടനെ അറസ്‌റ്റുചെയ്യണമെന്നും ആവിശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ ബൃന്ദാ കാരാട്ട്‌ നിവേദനം കൈമാറി

മണിപ്പൂർ കലാപത്തിലെ ഇരകൾക്ക്‌ നീതി ഉറപ്പുവരുത്തണമെന്നും കുറ്റക്കാരായ എല്ലാവരെയും ഉടനെ അറസ്‌റ്റുചെയ്യണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ നൽകിയ നിവേദനത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. മഹിളാ അസോസിയേഷന്‌ വേണ്ടി പെട്രനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സ. ബൃന്ദാ കാരാട്ട്‌ നിവേദനം കൈമാറി.

മണിപ്പൂരിലെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്നും ഭരണവാഴ്‌ച പൂർണമായും തകർന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ സ. പി കെ ശ്രീമതി ടീച്ചർ, ജനറൽ സെക്രട്ടറി സ. മറിയം ധാവ്ളെ എന്നിവർക്കൊപ്പം മണിപ്പുർ സന്ദർശിച്ചപ്പോൾ നേരിൽ കണ്ട കാര്യങ്ങൾ സ. ബൃന്ദ കാരാട്ട് രാഷ്ട്രപതിയെ അറിയിച്ചു.

ജനങ്ങൾക്ക്‌ സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയപരിഹാരമാണ്‌ ആവശ്യം. മുഖ്യമന്ത്രിയെ നീക്കുകയാണ്‌ അതിനായി ആദ്യം ചെയ്യേണ്ടത്‌. 55000ത്തോളം പേർ 350 ദുരിതാശ്വാസ ക്യാമ്പുകളിലായുണ്ട്‌. ക്യാമ്പുകളിൽ കടുത്ത ദുരിതമാണ്‌. മഴ കൂടിയായതോടെ സ്ഥിതിഗതികൾ കൂടുതൽ മോശമായി. കുട്ടികൾക്ക്‌ ഇപ്പോഴും സ്‌കൂളിൽ പോകാനാകുന്നില്ല.

കലാപത്തിലെ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കി നഷ്ടപരിഹാരം നൽകണം. വീട്‌ നഷ്ടമായവരെ പുനരധിവസിപ്പിക്കണം. പൊതുവിതരണ സംവിധാനം വിപുലമാക്കണം. എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കണം. തൊഴിലില്ലായ്‌മ രൂക്ഷമാവുകയും വരുമാനം ഇടിയുകയും ചെയ്‌ത സാഹചര്യത്തിൽ സാമ്പത്തികസഹായം ഉറപ്പാക്കണം. ആരോഗ്യസംവിധാനം താറുമാറായ ആദിവാസി മേഖലകളിലേക്ക്‌ എത്രയും വേഗം ഡോക്ടർമാരെ അയക്കമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.