Skip to main content

യുഡിഎഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പുതുപ്പള്ളിയിൽ വികസന ചർച്ചയ്‌ക്ക്‌ എൽഡിഎഫ് തയ്യാർ

പുതുപ്പള്ളിയിൽ യുഡിഎഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പഞ്ചായത്ത്‌ അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച്‌ ചർച്ചയ്‌ക്ക്‌ എൽഡിഎഫ് തയ്യാറാണ്. ഞങ്ങൾക്ക് പൊതുപ്രവർത്തന രംഗത്തുള്ളവർ എല്ലാവരും ഒരുപോലെയാണ്‌. അതിൽ പ്രതിപക്ഷ നേതാവ്‌ പറയും പോലെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തരക്കാരൊന്നുമില്ല. എല്ലാവരും സമന്മാരാണ്‌. അതാണ്‌ ജനാധിപത്യം. മുഖ്യമന്ത്രിയുമായി മാത്രമേ പ്രതിപക്ഷ നേതാവ്‌ വികസനം ചർച്ചചെയ്യൂവെന്നാണ്‌ പറയുന്നത്‌. ഇത്‌ ഒളിച്ചോട്ടമാണ്‌. എന്തായാലും പുതുപ്പള്ളിയിൽ എൽഡിഎഫ് വികസന ചർച്ച സംഘടിപ്പിക്കും. മന്ത്രിമാരടക്കം സംവാദങ്ങളിൽ പങ്കെടുക്കും.

ഇന്നലെ പുതുപ്പളളി കവലയിൽ വികസന സന്ദേശ സദസ്‌ മുൻമന്ത്രി തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മുഖഛായ മാറിയ സെന്റ്‌ ജോർജസ്‌ എച്ച്‌സിൽനിന്ന്‌ വികസന സന്ദേശയാത്ര നടത്തി. 23, 25, 26 തീയതികളിൽ പ്രാദേശിക വികസന സന്ദേശ സദസ്സുകളും നടത്തും. ഇതിൽ മന്ത്രിമാർ പങ്കെടുക്കും. 22ന്‌ പാമ്പാടിയിൽ വനിതാ അസംബ്ലിയും സംഘടിപ്പിച്ചിട്ടുണ്ട്‌. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി രാവിലെ പത്തിന്‌ ഉദ്‌ഘാടനം ചെയ്യും. 24, 30, സെപ്റ്റംബർ 01 തീയതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.