Skip to main content

ഓണം ആഘോഷിക്കാനാവില്ലെന്ന പ്രചരണങ്ങൾ പൊളിഞ്ഞു

ഓണം ആളുകൾക്ക്‌ സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ്‌ ഏതാനം ആഴ്‌ചകൾ മുമ്പ്‌ വരെ ചിലർ നടത്തിയത്‌. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നു. വറുതിയുടെയും പ്രയാസത്തിന്റെയും ഓണമായിരിക്കും ഇക്കുറിയെന്ന പ്രചരണം വിശ്വസിച്ചവർക്ക്‌ പോലും ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി.

പ്രയാസമനുഭവിക്കുന്നവർക്ക്‌ പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ്‌ എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഐതീഹ്യത്തിൽ കേട്ടറിഞ്ഞതിനേക്കാൾ മെച്ചപ്പെട്ട രീതിയിലേക്കുള്ള പ്രയാണമാണിപ്പോൾ നടക്കുന്നത്. കേരളത്തിലെ തെരുവുകളിലും പട്ടണങ്ങളിലും ആളുകൾ ആഘോഷത്തിനായി ഇറങ്ങുകയാണ്‌. എവിടെയും സംതൃപ്‌തിയോടെയും സന്തോഷത്തോടെയും ആളുകൾ ആഘോഷിക്കുകയാണ്.

ഈ ഓണത്തിന്‌ ഉണ്ടാകില്ലെന്ന്‌ ചിലർ പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്‌. ഓണക്കാലത്ത്‌ ആനുകൂല്യങ്ങൾ നൽകാനായി ഖജനാവിൽ നിന്ന്‌ വിതരണം ചെയ്‌തത്‌ 18,000 കോടി രൂപയാണ്‌. മാനുഷരെല്ലാം ഒന്നുപോലെയാകണമെന്നാണ്‌ ഓണത്തിന്റെ ഐതീഹ്യം. എന്നാൽ, ലോകവും രാജ്യവും അതുപോലെയല്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണ്. ഏറ്റവുമധികം ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്‌.

ഭരണ സംവിധാനത്തിന്റെ പ്രാഥമിക കടമ ജനക്ഷേമമുറപ്പാക്കലാണ്‌. എല്ലാവരെയും ഒന്നുപോലെ കണ്ടുള്ള പ്രവർത്തനങ്ങളാണ്‌ കേരളത്തിൽ നടക്കുന്നത്‌. പൊതുവിദ്യാഭ്യാസ മേഖല ഏറെ മെച്ചപ്പെട്ടു. പണമുണ്ടെങ്കിലേ ചികിത്സിക്കാനാവൂ എന്നതിന്‌ മാറ്റം വന്നു. സ്വന്തം കിടപ്പാടം സ്വപ്‌നം കണ്ട്‌ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. നാല്‌ ലക്ഷം കുടുംബങ്ങൾക്ക്‌ ലൈഫ്‌ പദ്ധതിയിലൂടെ വീട്‌ നൽകിയതോടെ 16 ലക്ഷമാളുകൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്ന അവസ്ഥയിലെത്തി.

അതിദരിദ്രരെ പരമ ദാരിദ്ര്യത്തിൽ നിന്ന്‌ മോചിപ്പിക്കാനാണ്‌ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്‌. ഓരോ കുടുംബത്തെയും അടിസ്ഥാനമാക്കി മൈക്രോ പ്ലാൻ തയ്യാറാക്കി അതിദരിദ്രരില്ലാത്ത കേരളമാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.