Skip to main content

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണം

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണമാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന അമിതാധികാര പ്രയോഗമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. ഭരണഘടന, മതനിരപേക്ഷത, ജുഡീഷ്യറി, പാർലമെന്ററി തുടങ്ങി എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറുകയാണ്‌.

അധികാരം നിലനിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ പച്ചയായി ദുർവിനിയോഗിക്കുന്നു. സാധാരണക്കാരെ തിരിഞ്ഞുനോക്കാത്ത, വർഗീയതയിലൂന്നിയുള്ള കേന്ദ്ര ഭരണ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന കൈകൾ ഉയരാൻ പാടില്ലെന്ന സംഘപരിവാർ അജണ്ടയാണ്‌ ഈ കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗത്തിലൂടെ നടപ്പാകുന്നത്‌.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നേയുള്ള അന്വേഷണ പ്രഹസനങ്ങളാണ്‌ കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇഡിയും സിബിഐയും ഉൾപ്പെടെ ഇതുവരെ രജിസ്‌റ്റർ ചെയ്‌ത 5904 കേസുകളിൽ കേവലം അരശതമാനത്തിൽ താഴെ കേസുകൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന യാഥാർഥ്യം തിരിച്ചറിയണം.

ഉത്തരേന്ത്യയിലെ തുലാസിലിട്ട്‌ കേരളത്തിലെ കാര്യങ്ങളെ അളക്കരുത്‌. തെറ്റായ രീതിയിലോ ബിനാമിയെവച്ചോ പണമുണ്ടാക്കാൻ ഒരു കമ്യൂണിസ്‌റ്റുകാരനും കഴിയില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള 101 ശതമാനം ജാഗ്രതയുള്ള പാർടിയാണിത്‌. മാധ്യമങ്ങളെ കൂട്ടുപുടിച്ച്‌ എസി മൊയ്‌തീന്റെ വീട്ടിൽ ഇഡി 22 മണിക്കൂർ നടത്തിയ പരിശോധനയിൽ ഇഎംഎസിന്റെ സമ്പൂർണ കൃതികൾ വായിക്കാൻ കഴിഞ്ഞത്‌ മാത്രമാകും അവർക്ക്‌ ആകെ ഉണ്ടായ നേട്ടം. തിരക്കഥ നേരത്തേ തയ്യാറാക്കിയുള്ള പരിശോധനയിൽ എസി മൊയ്‌തീന്‌ ഒന്നും സംഭവിക്കില്ല.

കേന്ദ്ര സർക്കാരിന്റെ ദുഷ്‌ചെയ്‌തികൾക്കെതിരെ ഇടതുപക്ഷം കൈയുയർത്തുകതന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.