Skip to main content

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണം

രാജ്യത്ത്‌ സംഭവിക്കുന്നത്‌ ജനാധിപത്യത്തിന്റെ മരണമാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന അമിതാധികാര പ്രയോഗമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. ഭരണഘടന, മതനിരപേക്ഷത, ജുഡീഷ്യറി, പാർലമെന്ററി തുടങ്ങി എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറുകയാണ്‌.

അധികാരം നിലനിർത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ പച്ചയായി ദുർവിനിയോഗിക്കുന്നു. സാധാരണക്കാരെ തിരിഞ്ഞുനോക്കാത്ത, വർഗീയതയിലൂന്നിയുള്ള കേന്ദ്ര ഭരണ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന കൈകൾ ഉയരാൻ പാടില്ലെന്ന സംഘപരിവാർ അജണ്ടയാണ്‌ ഈ കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗത്തിലൂടെ നടപ്പാകുന്നത്‌.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നേയുള്ള അന്വേഷണ പ്രഹസനങ്ങളാണ്‌ കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്നത്‌. ഇഡിയും സിബിഐയും ഉൾപ്പെടെ ഇതുവരെ രജിസ്‌റ്റർ ചെയ്‌ത 5904 കേസുകളിൽ കേവലം അരശതമാനത്തിൽ താഴെ കേസുകൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്ന യാഥാർഥ്യം തിരിച്ചറിയണം.

ഉത്തരേന്ത്യയിലെ തുലാസിലിട്ട്‌ കേരളത്തിലെ കാര്യങ്ങളെ അളക്കരുത്‌. തെറ്റായ രീതിയിലോ ബിനാമിയെവച്ചോ പണമുണ്ടാക്കാൻ ഒരു കമ്യൂണിസ്‌റ്റുകാരനും കഴിയില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള 101 ശതമാനം ജാഗ്രതയുള്ള പാർടിയാണിത്‌. മാധ്യമങ്ങളെ കൂട്ടുപുടിച്ച്‌ എസി മൊയ്‌തീന്റെ വീട്ടിൽ ഇഡി 22 മണിക്കൂർ നടത്തിയ പരിശോധനയിൽ ഇഎംഎസിന്റെ സമ്പൂർണ കൃതികൾ വായിക്കാൻ കഴിഞ്ഞത്‌ മാത്രമാകും അവർക്ക്‌ ആകെ ഉണ്ടായ നേട്ടം. തിരക്കഥ നേരത്തേ തയ്യാറാക്കിയുള്ള പരിശോധനയിൽ എസി മൊയ്‌തീന്‌ ഒന്നും സംഭവിക്കില്ല.

കേന്ദ്ര സർക്കാരിന്റെ ദുഷ്‌ചെയ്‌തികൾക്കെതിരെ ഇടതുപക്ഷം കൈയുയർത്തുകതന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.