Skip to main content

വർഗീയതയോട്‌ സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം

വർഗീയതയോട്‌ സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിത്‌. വർഗീയതയോട് സമരസപ്പെടുന്നവർക്ക്‌ മതനിരപേക്ഷത സംരക്ഷിക്കാനാകില്ല.

കിടങ്ങൂരിലെ ബിജെപി – യുഡിഎഫ്‌ സഖ്യം ആദ്യത്തേതും ഒറ്റപ്പെട്ടതുമല്ല. ഇനിയും ആവർത്തിക്കാൻ ഒരുങ്ങുന്നവരാണ് അണിയറയിൽ. ഏറ്റുമാനൂരിലും കോൺഗ്രസും ബിജെപിയും ഒന്നിച്ച് ഒരുനിലപാട് സ്വീകരിച്ചു. വർഗീയതയോട് സമരസപ്പെടുന്നതിനാലാണ് ഈ രാഷ്ട്രീയധാരണ. കുറെക്കാലമായി അതുണ്ട്. മണിശങ്കർ അയ്യരെപ്പോലെയുള്ള നേതാക്കൾ അതു പച്ചയായി പറയുന്നു. കേരളത്തിൽ വിവിധ തലങ്ങളിൽ അവസരവാദ കൂട്ടുകെട്ടിന് രണ്ടുകൂട്ടരും തയ്യാറാകുന്നു.

നേരിയ സൂചനയോടെയെങ്കിലും കേരളത്തിനൊടുല്ല കേന്ദ്ര അവഗണനെയെ യുഡിഎഫ്‌ എതിർത്തില്ല. അർഹമായ ധനവിഹിതം നിഷേധിക്കുന്നതിനെതിരെ ധനമന്ത്രിക്ക് നൽകാൻ തയ്യാറാക്കിയ നിവേദനം ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയ്യാറായില്ല. പലകാര്യത്തിലും ഒന്നിച്ചുപോകുന്നതിനാൽ കേന്ദ്രത്തെ നേരിയതോതിൽ പോലും വിമർശിക്കാൻ അവർ തയ്യാറല്ല. ഇല്ലാത്ത കാര്യം പറഞ്ഞ് ഇവിടെ സംസ്ഥാന സർക്കാരിനെ വലിയ തോതിൽ വിമർശിക്കുന്നവർ ഉള്ളകാര്യം പറഞ്ഞ്‌ കേന്ദ്രത്തെ അൽപംപോലും വിമർശിക്കുന്നില്ല. താൽക്കാലിക ലാഭത്തിന് അവസരവാദ നിലപാടെടുക്കയാണ്‌ കോൺഗ്രസ്‌. അതിന്റെ പേരിൽ വലിയ നാശമുണ്ടാക്കിയിട്ടും ഒരുപാഠവും പഠിക്കാൻ അവർക്ക് മനസില്ല.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.