Skip to main content

സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുന്നു

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി സഹകരണ മേഖലയാകെ കരിനിഴലിലാക്കാനാണ്‌ നീക്കം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും കേന്ദ്ര ഏജൻസികളാകെ കേരളത്തിൽ വട്ടമിട്ട്‌ ചുറ്റിയിരുന്നു. വ്യാപക കുപ്രചാരണങ്ങൾ നടത്തി. അതെല്ലാം മറികടന്ന്‌ എൽഡിഎഫിനെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റി. എന്നാൽ, വേട്ടയാടൽ തുടരുകയാണ്‌.

അടാട്ട്‌ ബാങ്ക്‌ കൊള്ളയടിച്ച്‌ മുടിച്ച ചിലർ ഇപ്പോൾ സഹകരണ മേഖലയുടെ വാച്ച്‌ ഡോഗായി മാറുകയാണ്‌. പുത്തൂർ സഹകരണ ബാങ്കിലും കോൺഗ്രസ്‌ കൊള്ള നടത്തി. ഈ രണ്ടു ബാങ്കുകളിലും തെരഞ്ഞെടുപ്പു വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റി.

2,49,000 കോടി രൂപയാണ്‌ കേരളത്തിൽ സഹകരണ മേഖലയിലെ നിക്ഷേപം. കേരളത്തിന്റെ കുതിപ്പിലും സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സഹകരണപ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കുന്ന ബിജെപി സഹകരണ മേഖലയെ തകർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്‌. നേരത്തെ കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ സർക്കാരുകളും ഇതേ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഭരണഘടന പ്രകാരം സഹകരണ മേഖല സംസ്ഥാന പട്ടികയിലാണ്‌. എന്നാൽ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാക്ക്‌ ചുമതല നൽകി. സഹകരണ മേഖലയിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക സ്രോതസുകൾ തകർത്ത്‌ പ്രതിസന്ധിയിലാക്കുകയാണ്‌ ലക്ഷ്യം.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.