Skip to main content

കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം

കേരളത്തിന്റെ അഭിമാനമായ കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം. പൊതുമേഖലാ സ്ഥാപനങ്ങളെ പഴി പറഞ്ഞ് എല്ലാം സ്വകാര്യവത്കരിക്കുകയും വിറ്റു തുലയ്ക്കുകയും ചെയ്യുന്ന മോദി സർക്കാറിന്റെ നയങ്ങളുടെ കുഴലൂത്തുകാരനായി കോൺഗ്രസ് നേതാവായ താങ്കൾ മാറി എന്നത് ലജ്ജാകരമാണ്.

ഇലക്ട്രോണിക് സാങ്കേതിക വിദ്യയും, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത കാലത്ത് പ്രതിഭാശാലിയായിരുന്ന കെപിപി നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇലക്ട്രോണിക് കമ്പിനിയാണ് കെൽട്രോൺ. കേരളീയർ, ടിവി പരിചയപ്പെട്ടത് പോലും കെൽട്രോൺ ടിവിയിലൂടെയാണ്. 2006ലെ എൽഡിഎഫ് മന്ത്രിസഭയുടെ കാലത്ത്, കൽക്കത്ത മഹാനഗരത്തിലെ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കാൻ കരാർ ലഭിച്ചത് കെൽട്രോണിനാണ്. പൂന മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്ന സർവ്വലൈൻസ് സിസ്റ്റം സ്ഥാപിച്ചത് കെൽട്രോണായിരുന്നു.

ഡിഫൻസ്, ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങൾ, സഹകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ അപൂർവ്വം പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെൽട്രോൺ. ചന്ദ്രയാൻ പേടകത്തിൽ പോലും കെൽട്രോണിന്റെ കയ്യൊപ്പ് ഉണ്ട്. പൊതുമേഖലയിൽ ഒന്നും ശരിയാവില്ല എന്ന ഉദാരവത്കരണ വക്താക്കളുടെ നാവായി തിരുവഞ്ചൂരിനെ പോലെയുള്ള ഒരു ജനപ്രതിനിധി തരം താഴാൻ പാടില്ലായിരുന്നു.

കേരളീയരുടെ വീടുകളിൽ വർഷങ്ങൾക്ക് മുൻപ് സുപരിചിതമായിരുന്ന ബ്ലാക്ക് & വൈറ്റ് ടിവി, റേഡിയോ, കമ്പ്യൂട്ടർ എന്നിവയെല്ലാം കെൽട്രോണിന്റേതായിരുന്നു. തിരുവഞ്ചൂരിന്റെ പാർട്ടി 1991 മുതൽ നടപ്പിലാക്കിയ ഇറക്കുമതി ഉദാരവത്കരണ നയം മൂലമാണ് ഇലട്രോണിക് മേഖലയിലെ ദേശീയ കമ്പിനിയായ ഭാരത് ഇലക്ട്രോണിക്‌സും, കെൽട്രോണും പ്രതിസന്ധി നേരിട്ടത്. ഈ പ്രശ്നങ്ങളെ സുധീരം നേരിട്ട്, ഇപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള സ്ഥാപനമാണ് കെൽട്രോൺ.

ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരെയും, തൊഴിലാളികളെയും പരസ്യമായി അപമാനിക്കുകയാണ് തിരുവഞ്ചൂർ ചെയ്തത്. കെൽട്രോണിനെ തകർക്കാൻ മാത്രം സഹായിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരസ്യ അധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി

വടക്കാഞ്ചേരി കുമ്പളങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ ഒമ്പത് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി. തൃശൂർ ജില്ലാ കോടതിയുടെതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2010 മെയ് 16 നാണ് കൊലപാതകം നടന്നത്.

യുഡിഎഫിനൊപ്പം ചേർന്ന് അൻവർ നടത്തിയ രാഷ്ട്രീയവഞ്ചനയ്‌ക്ക് എതിരെ നിലമ്പൂരിലെ പ്രബുദ്ധരായ ജനത വിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരിക്കുന്നു. ജനുവരി 13ന് പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഘട്ടത്തിൽത്തന്നെ ഉപതെരഞ്ഞെടുപ്പ് നേരിടാൻ സിപിഐ എമ്മും എൽഡിഎഫും സർവസജ്ജമായിരുന്നു.

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു

മയക്കുമരുന്നിന് എതിരായി സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന വിപുലമായ ക്യാമ്പയിന്റെ ഭാഗമായി നടന്ന ജില്ല ജനകീയ സഭ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു.

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

സിപിഐ എം എറണാകുളം കോടനാട് ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ സഖാവ് എൻ ഇ പത്മനാഭൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.