Skip to main content

പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ കേരളത്തിൽ വിലപ്പോകുമെന്ന് രാജീവ് ചന്ദ്രശേഖർ കരുതണ്ട

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിലെ മന്ത്രിയായിരുന്നുകൊണ്ട്, "എൻറെ അത്രയും സെക്കുലർ ആരുണ്ട്" എന്നാണ് രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നത്! ആർഎസ്എസിന് സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം ചോദിക്കുന്നത് ഇന്ത്യയിൽ നടക്കുന്ന റാഡിക്കലൈസേഷനെയാണ് ഞാൻ എതിർക്കുന്നത് എന്ന്!
ഇന്ത്യയുടെ മതേതരത്വം അതിൻറെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ചന്ദ്രശേഖർ അംഗമായ മന്ത്രിസഭ. ആ രാഷ്ട്രീയത്തെ പ്രീതിപ്പെടുത്താനാണ് ഇന്നലെ അദ്ദേഹം ശ്രമിച്ചത്. കേരളത്തിലെ മതേതരത്വത്തെ തകർത്ത് തങ്ങൾക്ക് ഇടം ഉണ്ടാക്കാനാവുമോ എന്നാണ് അദ്ദേഹം നോക്കുന്നത്.
വർഗീയതയാൽ ഇതരമതക്കാരെയും താണജാതിക്കാരെന്ന് വിളിക്കുന്നവരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന, മഹാത്മാഗാന്ധിയെ കൊന്നതിൻറെ ചോരക്കറ പേറുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ "റാഡിക്കലൈസ്ഡ്" സംഘടനയാണ് ആർഎസ്എസ്.
കേരളത്തിലെ വിവേകമുള്ള ജനങ്ങളെ രാജീവ് ചന്ദ്രശേഖറിന് പറ്റിക്കാനാവുമെന്നു കരുതരുത്. കേരളമുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോകുമെന്നും രാജീവ് ചന്ദ്രശേഖർ കരുതണ്ട.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.