Skip to main content

കേന്ദ്രസർക്കാർ നിയന്ത്രിത ഹാക്കർമാർ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നത്‌ ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി സ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു

കേന്ദ്രസർക്കാർ നിയന്ത്രിത ഹാക്കർമാർ മൊബൈൽ ഫോൺ ചോർത്താൻ ശ്രമിക്കുന്നത്‌ ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു. സർക്കാർ ഇത്തരത്തിൽ എത്തിനോക്കുന്നത്‌ ജനാധിപത്യവിരുദ്ധമാണെന്ന് ആപ്പിളിൽനിന്ന്‌ ലഭിച്ച മുന്നറിയിപ്പ്‌ സന്ദേശം ചേർത്ത്‌ അയച്ച കത്തിൽ സ. സീതാറാം യെച്ചൂരി പറഞ്ഞു.

തന്റെ പ്രവർത്തനത്തിൽ ഒളിക്കാൻ ഒന്നുമില്ലെന്ന്‌ സ. സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, തന്നെ നിരീക്ഷിക്കുന്നതും താൻ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ വിദൂര നിയന്ത്രണത്തിൽ കൊണ്ടുവരുന്നതും അവയിൽ ചില വിവരങ്ങൾ നിക്ഷേപിക്കാനും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ കുടുക്കാനുമാണ്‌. കേന്ദ്ര ഏജൻസികളെ വിപുലമായ തോതിൽ ദുരുപയോഗിക്കുന്ന സർക്കാരിൽനിന്ന്‌ ഇത്തരം പ്രവൃത്തിക്ക്‌ സാധ്യതയുണ്ട്‌.

ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്‌താണ്‌ മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതെന്ന്‌ കത്തിൽ സ. സീതാറാം യെച്ചൂരി ഓർമ്മിപ്പിച്ചു. എന്നാൽ ജനാധിപത്യത്തെയും പൗരരുടെ ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുകയാണ്‌. അത്‌ അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നതായി കത്തിൽ പറഞ്ഞു. 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.