Skip to main content

ഏഴര വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 2,27,362 പേർക്ക് പിഎസ്‌സി നിയമനം നൽകി

കഴിഞ്ഞ ഏഴര വർഷത്തിനിടെ എൽഡിഎഫ് സർക്കാർ 2,27,362 പേർക്കാണ് പിഎസ്‌സി നിയമന ശുപാർശ നൽകിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുമാത്രം നിയമനം നൽകിയത് 66,394 പേർക്ക്.

ഈ വർഷം നവംബർ എട്ടുവരെയുള്ള 10 മാസത്തിനുള്ളിൽ മാത്രം 28,600 നിയമന ശുപാർശകളാണ് നൽകിയത്. ജൂൺ മുതൽ ഇതുവരെ നൽകിയത് 13,456 നിയമനം. സിവിൽ പൊലീസ് ഓഫീസർ, സെക്രട്ടറിയറ്റ് അറ്റൻഡന്റ്, എൽജിഎസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, എൽഡിസി എന്നിവയിലാണ് കൂടുതൽ നിയമനം നടക്കുന്നത്.

സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ വിവിധ ബറ്റാലിയനുകളിലായി ഇതുവരെ 3735 പേർക്ക് നിയമന ശുപാർശ നൽകി. അടുത്ത മൂന്നു മാസത്തിനുള്ളിൽ രണ്ടായിരത്തിലധികം പേർക്ക് കൂടി നൽകും. കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കൂടുതലാണ് ഈ കണക്ക്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പിഎസ്‌സി വഴി നിയമിച്ചവരുടെ എണ്ണം 1,50,353 മാത്രമായിരുന്നു.

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.