Skip to main content

ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയം

ശബരിമലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി ജനലക്ഷങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് യുഡിഎഫ്. കേന്ദ്ര സർക്കാർ ഇടപെടണമെന്ന്‌ പറഞ്ഞ് യുഡിഎഫ് എം പിമാർ ഡൽഹിയിൽ സമരം ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. കോൺഗ്രസിന്റെ പ്രത്യേക അജൻഡയാണിത്. അവർക്ക് ഉപദേശങ്ങളുമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏജൻസി പഠിപ്പിക്കുന്നു. സംസ്ഥാനത്തിന് പുറത്തേക്കും തെറ്റായ സന്ദേശം നൽകുന്നു. ശബരിമലയുടെ കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് അനഭിലഷണീയമാണ്.

സർക്കാർ ആലോചന നടത്തിയില്ല, മുന്നൊരുക്കം നടത്തിയില്ല എന്നൊക്കെയാണ് പ്രചാരണം. ശബരിമല ഒരുക്കങ്ങൾക്കായി ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടന്നു. മറ്റ് വകുപ്പ് മന്ത്രിമാരും തനതായി യോഗം ചേർന്നു. ഒക്ടോബർ 18ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് യോഗം ചേർന്നു. ഇതെല്ലാം മറച്ചുവെക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരിക്കാം. തീർഥാടനകാലം സുഗമമാക്കാൻ ഹൈക്കോടതി നിർദ്ദേശം കൂടി പാലിച്ചാണ് നടപടി സ്വീകരിക്കുന്നത്. ആവശ്യമായ ശുചിമുറി ഇല്ലെന്നാണ് പ്രചാരണം. സന്നിധാനത്തും പമ്പയിലുമടക്കം 2,350 ശുചിമുറികൾ സജ്ജീകരിച്ചു. ശുചീകരണവും മാലിന്യ സംസ്കരണവും ഒരുക്കി. ആവശ്യത്തിന് ആംബുലൻസുകൾ ഉണ്ട്. റോഡുകൾ മുഴുവൻ നേരത്തെ ഒരുക്കി.

പൊലീസ് സേനയെ കാണാനില്ലെന്ന് പറയുന്നു. 2019-20 കോവിഡ്കാലത്ത് സന്നിധാനത്തടക്കം 11,415 പൊലീസുകാരെ വിന്യസിച്ചു. കഴിഞ്ഞ വർഷം 16,076 പൊലീസുകാരെ നിയോഗിച്ചു. ഇക്കൊല്ലം 16,118 പൊലീസുകാരുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അവരിൽനിന്ന് വിട്ടുവന്നയാൾ എന്നതു കൊണ്ട് അദ്ദേഹത്തെയും അവഹേളിക്കുന്നു. തീർഥാടകരുടെ എണ്ണം വർധിച്ചതുകൊണ്ടാണ് തിരക്ക് കൂടിയത്. നിലവിൽ അവിടെ കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു പ്രശ്നവുമില്ല. ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. കെഎസ്ആർടിസി 48,119 ട്രിപ്പുകൾ സർവീസുണ്ട്. 5,000 ചെയിൻ സർവീസും നടത്തുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.