Skip to main content

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാകുന്നു

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ
കരിവെള്ളൂർ രണധീരതയ്ക്ക് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. നാടുവാഴിത്തത്തിനും വൈദേശികാധിപത്യത്തിനുമെതിരെ വടക്കൻ മലബാറിലെ ഒരു ഗ്രാമം ഹൃദയ രക്തം കൊണ്ടെഴുതിയ പ്രതിരോധ ഗാഥയാണ് കരിവെള്ളൂർ സമരം. മലബാറിലെ മിക്ക ഇടങ്ങളിലും ബ്രിട്ടീഷ് വാഴ്ചയുടെ ഒടുവിലത്തെ വർഷങ്ങളിൽ കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടിരുന്നു. കരിവെള്ളൂർ ഉൾപ്പെടെയുള്ള പാടങ്ങളിൽ വിളയുന്ന നെല്ല് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വിധേയമാക്കാനാണ് നാടുവാഴികൾ താല്പര്യപ്പെട്ടത്. ഒരു നാട് മുഴുവൻ ഭക്ഷണം കിട്ടാതെ അലയുന്ന സമയത്ത് എം എസ് പി ക്കാരെ മുന്നിൽ നിർത്തി ജന്മിമാർ നെല്ല് കടത്താൻ തുടങ്ങി. നെല്ല് കടത്തരുത് എന്നാവശ്യപ്പെട്ട് നാടൊന്നാകെ ആ ശ്രമത്തെ പ്രതിരോധിച്ചു. സഖാക്കൾ തിടില്‍ കണ്ണന്‍, കീനേരി കുഞ്ഞമ്പു എന്നിവർ എംഎസ്പിക്കാരുടെ യന്ത്രത്തോക്കിനു മുമ്പിൽ ധീര രക്തസാക്ഷിത്വം വഹിച്ചു. അനവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. സംഭവത്തിന്റെ പേരിൽ നിരവധി സഖാക്കളെ ജയിലിലടച്ചു. രാജ്യത്ത് കൃഷിയിടങ്ങളെ കോർപ്പറേറ്റുവത്കരിക്കാനും ഭക്ഷണത്തിലും വസ്ത്രത്തിലും വിഭജനത്തിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം നിറയ്ക്കാനുമുള്ള സംഘടിത ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുവാൻ ചോരയിലെഴുതിയ കരിവെള്ളൂരിന്റെ ചരിത്രം ഊർജ്ജവും ആവേശവും പകരും.
 

കൂടുതൽ ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.