Skip to main content

പോരത്വ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം മനപൂർവം

കോൺഗ്രസ് പ്രകടനപത്രിക പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന വിമർശനത്തിൽ പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുകയാണ്. പല നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പൗരത്വ ഭേദഗതിയെക്കുറിച്ച് കോൺഗ്രസ് പ്രകടനപത്രിക പരാമർശിക്കുന്നേയില്ല. അത് മനപൂർവം മാറ്റിനിർത്തിയതാണ്. അങ്ങനെയൊരു മനസ്സ് കോൺഗ്രസിന് എങ്ങനെ വന്നു?

സംശയമുണ്ടെങ്കിൽ പ്രകടനപത്രികയിലെ എട്ടാംപേജ് നോക്കുവെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14ന് വിരുദ്ധമായി ബിജെപി സർക്കാർ കൊണ്ടുവന്ന നിയമങ്ങളെല്ലാം റദ്ദാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും അതിൽ പൗരത്വഭേദഗതി ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് വാദം. ഇത് തെറ്റിദ്ധരിപ്പിക്കലാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളെയും വിശ്വാസങ്ങൾ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നാണ് അവരുടെ പ്രകടനപത്രികയിൽ കോൺഗ്രസ് പറയുന്നത്. പൗരത്വ ഭേദഗതി നിയമം പ്രധാനമായും ആർട്ടിക്കിൾ പതിനാലിന്റെ ലംഘനമാണ്. ഈ ആർട്ടിക്കിളിനെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞ ഖണ്ഡികയിലില്ല.

കഴിഞ്ഞ 10 വർഷം ഭരണഘടനാ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ഉണ്ടാക്കിയ നിയമങ്ങൾ തങ്ങൾ അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്ന് പേജ് 22ൽ പറയുന്നു. എന്നാൽ, പൗരത്വഭേദഗതി എന്ന വാക്കേ അതിലില്ല. ജിഎസ്‌ടി നിയമങ്ങൾ മാറ്റുമെന്ന് പേജ് 33ലും നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ആക്ട് പുനഃപരിശോധിക്കുമെന്ന് പേജ് 36ലും പറയുന്നുണ്ട്. അപ്പോഴും പൗരത്വഭേദഗതി യെക്കുറിച്ച് ശബ്ദിക്കാതിരിക്കാൻ എന്താണ് കാരണം?

സതീശൻ പറഞ്ഞത് തെറ്റിദ്ധരിച്ച് മനോരമ വാർത്ത കൊടുത്തതാണോ അതല്ല രണ്ടാളും കുടി ആലോചിച്ച് ചെയ്തതാണോ എന്നറിയില്ല. ജനങ്ങളെ കബളിപ്പിക്കേണ്ടതില്ല. ഉള്ളത് ഉള്ളതുപോലെ പറയാം. അതാണ് ഇടതുപക്ഷം ചെയ്യുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.