Skip to main content

ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാൻ കരുത്തുള്ള പ്രസ്ഥാനം എൽഡിഎഫ് മാത്രമാണ്

ആർഎസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വം ഏകാധിപത്യത്തിലേക്കുള്ളതാണ്. കഴിഞ്ഞ പത്തുവർഷം ജനാധിപത്യ മൂല്യങ്ങളെ ബിജെപി വെല്ലുവിളിച്ചു. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തു. ഭരണഘടന സംരക്ഷിക്കാൻ ബിജെപിയുടെ തോൽവി അനിവാര്യമാണ്.

മോദിസർക്കാരിനെ താഴെ ഇറക്കാൻ ഇന്ത്യ മുന്നണിയിലുള്ള എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ, കേരളത്തിലെ യുഡിഎഫ് നേതാക്കൾ ചോദിക്കുന്നത് മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ്. കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേരുന്നത് എന്താണെന്നത് അവർ പരിശോധിക്കണം. ബിജെപിയെയും വർഗീയതയെയും കോൺഗ്രസ് എതിർക്കുന്നില്ല എന്നുള്ളത് തന്നെയാണ് അതിന് കാരണം. യുഡിഎഫിനൊരു വോട്ട് കൊടുക്കുക എന്ന് പറഞ്ഞാൽ അത് ബിജെപിക്ക് വോട്ട് കൊടുക്കുന്നതിനു തുല്യമായി കണക്കാക്കാവുന്നതാണ്.

മോദിയുടെ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം എന്നും നിലപാട് സ്വീകരിച്ചു. സിഎഎയ്ക്കതിരെ സിപിഐ എം നിരന്തരം പോരാടുന്നു. പ്രതിഷേധത്തെത്തുടർന്ന് ആദ്യം അറസ്റ്റിലായത് സിപിഐ എം നേതാക്കളാണ്. എന്നാൽ ചില പ്രതിപക്ഷ നേതാക്കാൾ ഇപ്പോഴും മൗനം പാലിക്കുകയാണ്. ഇടതുപക്ഷം മാത്രമാണ് ശരിയായ നിലപാട് സ്വീകരിക്കുന്നത്. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാൻ കരുത്തുള്ള പ്രസ്ഥാനം എൽഡിഎഫ് മാത്രമാണ്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.