Skip to main content

ഇലക്ടറൽ ബോണ്ട്‌, പ്രതിപക്ഷ നേതാവ്‌ പച്ചനുണ പറയുന്നു

സിപിഐ എം ഇലക്ടറൽ ബോണ്ടിലൂടെ പണം കൈപ്പറ്റിയെന്ന പച്ചനുണ പ്രചരിപ്പിക്കുകയാണ്‌ പ്രതിപക്ഷ നേതാവുൾപ്പെടെ യുഡിഎഫ്‌ നേതാക്കൾ. സിപിഐ എം പണം വാങ്ങിയതിന്‌ തെളിവുണ്ടെന്നാണ്‌ അവകാശവാദം. തെളിവ്‌ കാണിക്കൂ എന്ന്‌ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത്‌ പിന്നീടാവാമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പച്ചനുണക്ക്‌ എങ്ങനെയാണ്‌ തെളിവ്‌ ഹാജരാക്കുക. രാജ്യം മുഴുവൻ അറിയാവുന്ന കാര്യത്തിൽ നുണ പറഞ്ഞ്‌ എന്തിനാണ്‌ അദ്ദേഹം പരിഹാസ്യനാകുന്നത്‌.

ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌ത ഏക പാർടിയാണ്‌ സിപിഐ എം. ഇരുകമ്യൂണിസ്‌റ്റ്‌ പാർടികളും അഴിമതിയുടെ ചില്ലിക്കാശ്‌ കൈപ്പറ്റിയിട്ടില്ല. 8,251 കോടി ബിജെപിയും 1,252 കോടി കോൺഗ്രസും വാങ്ങി. അതേക്കുറിച്ച്‌ ഞങ്ങൾ പറയുക തന്നെ ചെയ്യും. ഇലക്ടറൽ ബോണ്ടിലൂടെ ഇപ്പോൾ പണം വാങ്ങാൻ പറ്റാത്തത്‌ സുപ്രീം കോടതി ഇത്‌ നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചതുകൊണ്ടാണെന്ന്‌ സതീശന്‌ അറിയാം. ഇതിനായി മുന്നിൽ നിന്ന പാർടി ബോണ്ട്‌ വാങ്ങിയെന്ന്‌ പറയുമ്പോൾ മറുപടി പറയേണ്ടത്‌ മറ്റൊരു രീതിയിലാണ്‌. ബഹുമാന്യ വ്യക്തിത്വം ആയതുകൊണ്ട്‌ അത്‌ പറയുന്നില്ല. അത്‌ പറഞ്ഞതായി കണക്കാക്കിക്കൊള്ളണം.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പൗരത്വഭേദഗതിയെക്കുറിച്ച്‌ മിണ്ടാട്ടമില്ലെന്ന രാഷ്ട്രീയം പറയുമ്പോൾ അതിനും മറുപടിയായി പ്രതിപക്ഷ നേതാവ്‌ നുണ പറയുകയാണ്‌. ഇത്രാമത്തെ പേജിൽ ഇത്രാമത്തെ ഖണ്ഡികയിൽ പൗരത്വഭേദഗതി പരാമർശമുണ്ടെന്നാണ്‌ സതീശന്റെ വാദം. ആ പേജിലും പത്രികയിലും പൗരത്വഭേദഗതി എന്ന വാക്കേയില്ല. കരട്‌ പത്രിക ഉണ്ടാക്കിയപ്പോൾ അതിൽ പൗരത്വഭേദഗതിയെക്കുറിച്ചുണ്ടായിരുന്നു എന്നാണ്‌ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പുറത്തുവിട്ട വിവരം. പ്രകടന പത്രികയിൽ ആലോചിച്ച്‌ ഒഴിവാക്കിയതാണ്‌ എന്നാണ്‌ ഇതിലൂടെ മനസ്സിലാവുന്നത്‌. അത്‌ ഗൗരവം കൂട്ടുന്നതാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.