Skip to main content

കടമ മറന്ന് കോൺഗ്രസ് ചേറുക്കുന്നത് ഇടതുപക്ഷത്തെ

മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങളും ആദിവാസി വിഭാഗങ്ങളും കൊടിയ ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ മതനിരപേക്ഷതയുടെ ഉദാത്ത മാതൃകയായി കേരളം മാറുകയാണ്‌. പൗരത്വഭേദഗതി ബില്ലിനെ കേരളം എതിർത്തു. എൽഡിഎഫ്‌ ഉള്ളിടത്തോളം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം ഉണ്ടാകില്ലെന്ന ഗ്യാരന്റിയാണ്‌ നൽകുന്നത്. എന്നാൽ, രാജ്യത്ത്‌ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഇടതുപക്ഷത്തെയാണ്‌ കടമ മറന്ന കോൺഗ്രസ്‌ ചെറുക്കുന്നത്.

കേന്ദ്രത്തിന്റെ ഭരണഘടനാവിരുദ്ധതയെ ചോദ്യംചെയ്‌തും ബദൽ നയങ്ങൾ നടപ്പാക്കിയും മുന്നോട്ടുപോകുന്നതുകൊണ്ടാണ്‌ ബിജെപി കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌. എന്നിട്ടും കേരളത്തിലെ യുഡിഎഫ്‌ എംപിമാർ പാർലമെന്റിൽ നിശബ്ദരായി ബിജെപിയെ കരുത്തരാക്കുകയായിരുന്നു. അർഹിക്കുന്ന വിഹിതത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയപ്പോൾ കേരളത്തിലെ യുഡിഎഫ്‌ എംപിമാർ തിരിഞ്ഞുനോക്കിയില്ല. നാടിന്റെ പ്രശ്‌നങ്ങളെ എല്ലാ അർഥത്തിലും ഗൗരവത്തിലും ഏറ്റെടുക്കാൻ എൽഡിഎഫ്‌ വിജയിക്കേണ്ടത്‌ അനിവാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

സ. ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്.

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.