Skip to main content

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്. ഒരു സ്ത്രീയോട് ലൈംഗിക ചേഷ്ടകൾ കാണിച്ച ആഭാസനായ വ്യക്തിക്കെതിരെ പ്രതികരിച്ചു എന്നതാണ് ഇവർ മേയർക്ക് എതിരെ ആരോപിക്കുന്ന കുറ്റം. മേയർ ആര്യ രാജേന്ദ്രനോട് ഒടുങ്ങാത്ത കലിയാണ് കോൺഗ്രസിനും ബിജെപിക്കും ഉള്ളത്. തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്നും തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മോഡിയെ വിമാനത്താവളത്തിൽ ബിജെപിയുടെ മേയർ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. 35 കൗൺസിലർമാർ ബിജെപിക്ക് ഉണ്ടായിരുന്നതും നഗരത്തിലെ കോൺഗ്രസ് നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യ ധാരണയും കയ്യിലുള്ള കോടിക്കണക്കിനു രൂപയുമാണ് ഈ വെല്ലുവിളി ഉയർത്താൻ അവരെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ. ബിജെപിയുടെ ആ ആഗ്രഹം പൂവണിഞ്ഞില്ല എന്നുമാത്രമല്ല നിലവിലുണ്ടായിരുന്നതിൽ നിന്ന് ഒരു വാർഡ് പോലും കൂടുതൽ ജയിക്കാൻ അവർക്ക് സാധിച്ചില്ല. ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കിയ കോൺഗ്രസ് വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മേയറായി സ: ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്ത് അധികാരമേറ്റു. അന്നുമുതൽ തുടങ്ങിയതാണ് ബിജെപിയുടെയും കോൺഗ്രസുകാരുടെയും ഈ ഹാലിളക്കം. നഗരസഭാ ഭരണം തടസ്സപ്പെടുത്താനും സ : ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഈ സംഘം നിരന്തരമായി പരിശ്രമിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളിൽ ചൂളി പോകുന്ന ആളല്ല താനെന്ന് സ: ആര്യ രാജേന്ദ്രൻ തെളിയിച്ചു.
നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റവും നന്നായി മുന്നോട്ടു കൊണ്ടുപോകാൻ അവർക്കായി. സ്മാർട്സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ടത്തിന് ഇന്ത്യയിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക നഗരം തിരുവനന്തപുരമാണ്. ഓരോ തവണയും കോൺഗ്രസ് - ബിജെപി - മാധ്യമ സംഘങ്ങളുടെ അപവാദ പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയുകയാണ് ഉണ്ടായത്. ഈ കാലയളവിൽ തന്നെയാണ് നഗരസഭയിലെ മൂന്ന് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പുകൾ നടന്നത്. മൂന്നിടത്തും എൽഡിഎഫ് നല്ല വിജയം കൈവരിച്ചു. അതുമാത്രമല്ല വർഷങ്ങളായി ബിജെപി കൈവശം വച്ചിരുന്ന വെള്ളാർ വാർഡ് പിടിച്ചെടുക്കുകയും ചെയ്തു. അതോടുകൂടി എല്ലാ സീമകളും ലംഘിച്ചുള്ള ആക്രമണങ്ങളാണ് ഇവർ മേയർക്കെതിരെ നടത്തുന്നത്. കയ്യിൽ കിട്ടുന്ന ഏതു വടിയുമെടുത്ത് സിപിഐ എമ്മിനെതിരെ ഓങ്ങാൻ വേണ്ടി എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങൾ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ബസ്സിലെ ഡ്രൈവർ സിഐടിയുന്റെ ആളും ആര്യയുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും യുവതിയും ആയിരുന്നെങ്കിൽ കെഎസ്ആർടിസി ജീവനക്കാരന്റെ ആക്രമണങ്ങളുടെ കഥകൾ ഈ മാധ്യമങ്ങൾ ചികഞ്ഞു കണ്ടെത്തിയേനെ. മാത്രമല്ല സിഐടിയു കാരനായ ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറിയതിന്റെ ധാർമിക ഉത്തരവാദിത്വം ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നേരെ വരെ ആരോപിക്കാൻ ഈ മാധ്യമ ഭീമന്മാർ മടികാണിക്കില്ലായിരുന്നു. സ. ആര്യ രാജേന്ദ്രന് നേരെ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.