Skip to main content

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്. പ്രബീറിൻ്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. യുഎപിഎ ചുമത്തി കഴിഞ്ഞ ഒക്ടോബർ മുതൽ ആറു മാസത്തിലധികമായി പ്രബീറിനെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. മോദി- ഷാ അച്ചുതണ്ടിന്റെ ചട്ടുകമായി അധഃപതിച്ച് എന്തു നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന ഡൽഹി പോലീസിന്റെ താന്തോന്നിത്തത്തിനുള്ള അടി കൂടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഡൽഹി പോലീസിന്റെ നിയമവിരുദ്ധ നടപടികളെ കശക്കിയ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഒക്ടോബർ നാലിന് അറസ്റ്റ് ചെയ്ത പ്രബീറിനെ പുലർച്ചെ ആറു മണിക്ക് അസാധാരണ തിടുക്കത്തോടെ, അഭിഭാഷകനെ അറിയിക്കാതെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമാക്കി റിമാൻഡ് നോട്ടീസ് നൽകിയില്ല. റിമാൻഡ് അപേക്ഷയുടെ കോപ്പി പോലും നൽകിയത് റിമാൻഡ് ചെയ്ത ഉത്തരവിനു ശേഷമാണ്. ഡൽഹി പോലീസിൻ്റെ നിയമവിരുദ്ധമായ നടപടികളിൽ സുപ്രീംകോടതി അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. പുർക്കായസ്ഥയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് പറയാൻ തങ്ങൾക്ക് ഒട്ടും സംശയമില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവടങ്ങിയ ബഞ്ച് വ്യക്തമാക്കി.

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്. ഇതേപോലെ യുഎപിഎ ചുമത്തി ഭീമാ കൊറേഗാവ് കേസിൽ വർഷങ്ങളായി ജയിലടച്ച ബുദ്ധിജീവികളുടെ കൂട്ടത്തിലുള്ള ഗൗതം നവ്ഖാലേക്ക് ജാമ്യം കിട്ടിയത് ഇന്നലെയായിരുന്നു. പൊതു തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പ് അരവിന്ദ് കെജ്‌രിവാളിന് ലഭിച്ച ജാമ്യവും സുപ്രീംകോടതിയുടെ അസാധാരണമായ ഇടപെടലിലൂടെ ആയിരുന്നു.

ജെഎൻയു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന രാത്രിയിൽ ആ വാർത്ത തിഹാറിൽ കഴിയുന്ന കെജ്രിവാളിനെയും ജെഎൻയു പൂർവവിദ്യാർത്ഥിയായ പ്രബീറിനെയും ആഹ്ലാദിപ്പിക്കുമെന്ന് ഞാനിവിടെ കുറിച്ചിരുന്നു. മോദി ഭരണത്തിനെതിരായ തിരിച്ചടികളുടെ തുടക്കമാണ് ജെഎൻയു ഫലമെന്നും പറഞ്ഞിരുന്നു. മോദി വാഴ്ചയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുന്നു. സുപ്രീം കോടതിയുടെ മാത്രമല്ല, ജനകീയ കോടതിയുടെ വിധിയും മോദി ഭരണത്തിന് തിരിച്ചടിയായിരിക്കും. ഇന്ദിരാഗാന്ധിയുടെ ജയിലിനെയും അടിയന്തരാവസ്ഥയേയും അതിജീവിച്ച പ്രബീർ പുർക്കായസ്ഥ എന്ന ധീരൻ ഇപ്പോൾ ഇതാ മോദിയുടെ തുറുങ്കിനെയും ഭേദിച്ച് പുറത്തുവന്നിരിക്കുന്നു. ജൂൺ നാലിൻ്റെ നല്ല വാർത്ത കേൾക്കാൻ പ്രബീർ പുറത്തുണ്ടാകും. എൻ്റെ സുഹൃത്ത് കൂടിയായ പ്രബീറിൻ്റെ മോചനം വ്യക്തിപരമായും വലിയ സന്തോഷമാണ്. Welcome back Com. Prabir. Red Salute.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.