Skip to main content

വയനാട് ദുരന്തമുഖത്തെ എല്ലാവരുടെയും പ്രവര്‍ത്തനം പ്രശംസനീയം

വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിച്ചു. സേനയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. പൊലീസ്, അഗ്‌നിശമനസേന തുടങ്ങി ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച എല്ലാവരുടെയും പ്രവര്‍ത്തനം പ്രശംസനീയമാണ്. എല്ലാ രാഷ്ട്രീയ പാര്‍ടികളും യുവജന പ്രസ്ഥാനങ്ങളും ദുരന്തനിവാരണ രംഗത്ത് ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ എല്ലാവരെയും പ്രശംസിക്കുന്നു. ദുരന്തത്തില്‍ കൃത്യമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും എല്‍ഡിഎഫ് അഭിനന്ദിക്കുന്നു

പുനരധിവാസമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. എല്ലാം മേഖലയില്‍ നിന്നുള്ളവരുടെയും സഹായം ഇതിനായി ലഭിക്കുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും എല്ലാ സഹായവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ആലോചിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്.

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ഒക്ടോബര്‍ 2 മുതല്‍ ആരംഭിക്കും. ലോകത്തിനു മാതൃകയാകുന്ന തരത്തില്‍ മാലിന്യമുക്ത നവകേരളം ആകണം നമ്മുടെ കേരളം. ഇതിനായി എല്ലാവരെയും സഹകരിപ്പിച്ച് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണം.

നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ആറുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ആയിരിക്കുമിത്. ഈ പ്രവര്‍ത്തനത്തില്‍ എല്ലാവരെയും പങ്കാളികളാക്കും.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.