Skip to main content

രാജ്യത്തെ തൊഴിൽ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി, കേന്ദ്രം പറത്തു വിടുന്നത്‌ തെറ്റായ കണക്കുകൾ

തൊഴിലാളി വിരുദ്ധ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. തൊഴിലില്ലായ്‌മയെ കുറിച്ചുള്ള യഥാർത്ഥ വസ്തുത പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. കേന്ദ്രസർക്കാർ നടത്തുന്ന തൊഴിൽ മേളകൾ തട്ടിപ്പാണെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നുവെന്നും ഓരോ വർഷവും ഒരുകോടി ആളുകൾ വീതമാണ്‌ തൊഴിൽ സേനയിലേക്ക് എത്തുന്നത്. രാജ്യത്ത്‌ സ്ത്രീകളുടെ തൊഴിലില്ലായ്മ ആണ് ഏറ്റവും രൂക്ഷം. രാജ്യത്ത്‌ ഒരു വർഷത്തിനുള്ളിൽ 3% മാണ്‌ തൊഴിലില്ലായ്മയുടെ വർധനവ്‌. കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ തൊഴിൽ മേഖല നേരിടുന്നത്. തൊഴിലെടുക്കാൻ വേണ്ട ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഭക്ഷണം പോലും കണ്ടെത്താനുള്ള വരുമാനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഈ അവസ്ഥയിൽ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്‌. എന്നാൽ ഊതി പെരുപ്പിച്ച കണക്കുകൾ പുറത്തു വിട്ട്‌ നേരെ മറിച്ചുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.