Skip to main content

റെയിൽവേ വികസനത്തിൽ കേരളത്തിന് വീണ്ടും കേന്ദ്ര അവഗണന

ബീഹാറിനും ആന്ധ്രയ്ക്കും ആയിരക്കണക്കിന് കോടി രൂപയുടെ റെയിൽവേ പദ്ധതികൾ അംഗീകരിച്ച കേന്ദ്രസർക്കാർ, ശബരിപാത അടക്കുള്ള കേരളത്തിലെ റെയിൽവേ പദ്ധതികളോട് പുറതിരിഞ്ഞ് നിൽക്കുകയാണ്. ഈ ക്രൂരമായ അവഗണനയിൽ കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ, സംസ്ഥാനത്ത് ബിജെപിക്കോ യുഡിഎഫിനോ അവരുടെ പ്രചാരകരായ വലതുപക്ഷമാധ്യമങ്ങൾക്കോ യാതൊരു പ്രതിഷേധമോ പരിഭവമോ ഇല്ല. അവർക്ക് ഇത് ഒരു പ്രധാന വാർത്തപോലുമല്ല. അവർ സംസ്ഥാന സർക്കാരിനും സിപിഐഎമ്മിനുമെതിരെ ഇല്ലാത്ത വിഷയങ്ങൾ ഉയർത്തി അപവാദങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.