Skip to main content

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള കേന്ദ്രസർക്കാർ വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക്‌ കത്തയച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള കേന്ദ്രസർക്കാർ വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക്‌ കത്തയച്ചു. തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം നൽകിയ അതേ പരിഗണന വിഴിഞ്ഞത്തിന്‌ നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വികസനക്കുതിപ്പിൽ വിഴിഞ്ഞത്തിന്‌ സുപ്രധാന പങ്കുവഹിക്കാനുണ്ട്‌. വിഴിഞ്ഞം തുറമുഖ നിർമാണ ഘട്ടത്തിലെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ മാത്രമേ പണം അനുവദിക്കാനാകൂയെന്ന കേന്ദ്ര നിലപാട്‌ പുനഃപരിശോധിക്കണം. പദ്ധതി വിഹിതമായ 8867 കോടി രൂപയിൽ 5595 കോടി രൂപയും സംസ്ഥാനമാണ്‌ നിക്ഷേപം നടത്തുന്നത്‌. പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുള്ള കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന്‌ ഇത്‌ വലിയ ബാധ്യതയാണ്‌. തുക തിരിച്ചടയ്‌ക്കേണ്ടിവരുന്നത്‌ സംസ്ഥാനത്തിന്‌ 10,000 മുതൽ 12,000 കോടി രൂപയുടെ നഷ്ടം വരുത്തും. വിജിഎഫ് മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണ്‌ കേന്ദ്ര തീരുമാനം.

കസ്റ്റംസ് തീരുവയിൽ ഒരു രൂപയിൽനിന്നും കേന്ദ്രസർക്കാരിന്‌ 60 പൈസ ലഭിക്കും. അതേസമയം കേരളത്തിന്‌ മൂന്ന്‌ പൈസയിൽ താഴെയേ കിട്ടൂ. വിഴിഞ്ഞത്തുനിന്ന്‌ പ്രതിവർഷം പതിനായിരം കോടി രൂപ കസ്റ്റംസ്‌ തീരുവയായി ലഭിക്കും. ഇതുവഴി കേന്ദ്രത്തിന്‌ 6000 കോടി രൂപയാണ്‌ അധികവരുമാനം ലഭിക്കുക. തുറമുഖം മുഖേന രാജ്യത്തിന് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളും വിദേശനാണ്യ സമ്പാദ്യവുമുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.