Skip to main content

വിഴിഞ്ഞം പോർട്ടും സംസ്ഥാനത്തെ വെട്ടിലാക്കുവാൻ കേന്ദ്രത്തിന് ആയുധം

വിഴിഞ്ഞം പോർട്ടും സംസ്ഥാനത്തെ വെട്ടിലാക്കുവാൻ കേന്ദ്രത്തിന് ആയുധം. പദ്ധതിച്ചെലവ് 8867 കോടി രൂപയാണ്. ഇതിൽ 5595 കോടി രൂപയും സംസ്ഥാനം വഹിക്കണം. ബാക്കിയാണ് അദാനിയുടേത്. അതിനുവേണ്ടി പോർട്ട് ഭൂമി പണയംവയ്ക്കാനും അദാനിക്ക് അവകാശമുണ്ട്. ഇതിനുപുറമേ പോർട്ടിന്റെ പ്രവർത്തനത്തിന്റെ പ്രാരംഭഘട്ടത്തിൽ സ്വാഭാവികമായി നഷ്ടമുണ്ടാകുമ്പോൾ അദാനിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് എന്ന പേരിൽ കേന്ദ്ര സർക്കാർ സഹായധനം നൽകും. 1000 കോടി രൂപയാണ് ഇപ്പോൾ ഒറ്റത്തവണയായി അദാനിക്ക് നൽകുക.
തൂത്തുക്കുടി പോർട്ടിന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് നൽകിയത് ഗ്രാന്റ് ആയിട്ടാണ്. എന്നാൽ കേരളത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയായേ നൽകാനാകൂവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതിന്റെ പ്രത്യാഘാതങ്ങൾ രണ്ടാണ്.
ഒന്ന്, അദാനിക്ക് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് കേരള സർക്കാർ തിരിച്ചടയ്ക്കേണ്ടിവരും. ആ ഭാരം സംസ്ഥാനത്തിന്റെ ചുമലിലായി. ഈ തിരിച്ചടവാകട്ടെ നെറ്റ് പ്രസന്റ് വാല്യുവിന്റെ അടിസ്ഥാനത്തിൽ തിരിച്ചടയ്ക്കണമെന്നാണ് നിബന്ധന. എന്നുവച്ചാൽ 1000 കോടിയുടെ പല മടങ്ങ് തിരിച്ചടയ്ക്കേണ്ടിവരും. 10,000 കോടി വരെ വരാം. ഇത് ഭാവിയിൽ വരുന്ന ഭാരം. പക്ഷേ, ഇന്നുതന്നെ നമ്മെ വെട്ടിലാക്കുന്ന മറ്റൊന്നുണ്ട്.
രണ്ട്, ഇത് സംസ്ഥാന സർക്കാരിനുള്ള വായ്പയായി മാറുന്നതോടെ സംസ്ഥാന സർക്കാരിന് സാധാരണഗതിയിൽ എടുക്കാൻ അവകാശമുള്ള വായ്പാ ഇതിന് ആനുപാതികമായി വെട്ടിക്കുറയ്ക്കപ്പെടും. ഇത് ധനപ്രതിസന്ധിയെ മൂർച്ഛിപ്പിക്കും.
വിഴിഞ്ഞം പോർട്ടിൽ നിന്ന് കേരളത്തിന് 15 വർഷം വരെ ഒരു ലാഭവിഹിതവും കിട്ടില്ല. പിന്നീട് അടുത്ത 15 വർഷം തുച്ഛമായ തുക മാത്രമാണ് ലഭിക്കുക. ഇതാണ് ഉമ്മൻ ചാണ്ടി ഉണ്ടാക്കിയ കരാർ. കേന്ദ്ര സർക്കാരിനാണെങ്കിൽ കസ്റ്റംസ് തീരുവ ലഭിക്കും. വിഴിഞ്ഞത്തു നിന്ന് 10,000 കോടി രൂപയാണ് കസ്റ്റംസ് തീരുവ പ്രതീക്ഷിക്കുന്നത്. അതിൽ 60 ശതമാനം കേന്ദ്രത്തിനുള്ളതാണ്. 40 ശതമാനം എല്ലാ സംസ്ഥാനങ്ങൾക്കുംകൂടിയുള്ളതാണ്. നമുക്ക് ലഭിക്കുക ഈ 40 ശതമാനത്തിന്റെ 1.9 ശതമാനം മാത്രമാണ്.
കേന്ദ്രത്തിന്റെ ഈ കൊടിയചതിയെക്കുറിച്ച് അദാനി കരാർ ഉണ്ടാക്കിയ യുഡിഎഫോ പ്രതിപക്ഷനേതാവോ എന്തെങ്കിലും മൊഴിഞ്ഞിട്ടുണ്ടോ?
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.