Skip to main content

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്

നാനൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശം അപ്പാടെ തന്നെ തുടച്ചുമാറ്റപ്പെടുകയും ചെയ്ത വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല എന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തോടുള്ള കടുത്ത അവഗണനയും അനീതിയുമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ച് ഇതൊരു സാധാരണ ദുരന്തമല്ല എന്നും പുനരധിവാസത്തിനും പ്രദേശത്തിൻ്റെ പുനർനിർമ്മാണത്തിനും സാധ്യമായത് എല്ലാം ചെയ്യും എന്ന് പ്രഖ്യാപിച്ചു പോയിട്ട് 3 മാസം കഴിഞ്ഞിരിക്കുന്നു. എന്നാൽ നാളിതു വരെ ദുരന്തത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാൻ ഉള്ള യാതൊരു നടപടിയും കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.2400 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആണ് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് എല്ലാവർഷവും നൽകുന്ന തുക ദുരന്ത നിവാരണത്തിന് ഉപയോഗിക്കാം എന്ന വിചിത്ര വാദമാണ് കേന്ദ്ര സർക്കാർ ഉന്നയിക്കുന്നത്. മുണ്ടക്കൈ ചൂരൽമല ദുരന്ത നിവാരണത്തിനായി ഒരു രൂപ പോലും അധികം അനുവദിക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ നിലപാടിൽ നിന്ന് വ്യക്തമാകുന്നത്.എല്ലാ കാലത്തും കേരളത്തോട് കാണിക്കുന്ന കടുത്ത അവഗണന ദുരന്തമുഖത്തും തുടരുന്ന നിലപാടാണ് കേന്ദ്രത്തിൻ്റേത്. സർവ്വവും നഷ്ടപ്പെട്ട ഒരു ജനതയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യമായ എല്ലാ തരത്തിലുമുള്ള ഇടപെടലുകൾ നടത്തി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള കേന്ദ്രത്തിൻ്റെ വെല്ലുവിളിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ കത്തിലൂടെ വെളിവാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.