Skip to main content

മത്സ്യത്തൊഴിലാളി മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ കുറച്ചത് 95%

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം 648 കിലോ ലിറ്ററിൽ നിന്നും ഇരട്ടിയോളം വർധിപ്പിച്ച് 1248 കിലോ ലിറ്റർ ആക്കി എന്ന് പറഞ്ഞ് കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ച് ശ്രീ. സുരേഷ് ഗോപി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. ചരിത്രപരമായ വർദ്ധനവ് എന്നാണ് അദ്ദേഹം മേനി പറഞ്ഞത്.

ആദ്യമായി പറയാനുള്ളത് വസ്തുത അറിയാതെ ഇതിൽ അഭിമാനം കൊണ്ട് അപഹാസ്യനാകരുത് എന്നാണ്. അദ്ദേഹം പുറത്തുവിട്ട ഉത്തരവിൽ തന്നെ കാണാം സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് അനുവദിച്ചിട്ടുള്ളത് എന്നത്. അതുപ്രകാരം അനുവദിച്ച വിഹിതം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദാര്യമല്ല, ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ അവകാശമാണ്.

ഇനി ഇത് ചരിത്രപരമായ വർദ്ധനവ് എന്ന അദ്ദേഹത്തിന്റെ അവകാശം നോക്കാം. കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര സർക്കാർ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം വലിയ രീതിയിൽ വെട്ടിക്കുറക്കുകയാണ്. 2021 -22 സാമ്പത്തിക വർഷത്തിൽ നമുക്കുള്ള മണ്ണെണ്ണ വിഹിതം 21888 കിലോ ലിറ്റർ ആയിരുന്നു. 2022-23 ൽ അത് മൂന്നിലൊന്നായി വെട്ടി 7160 കിലോ ലിറ്ററാക്കി. 2023-24 ൽ അത് വീണ്ടും പകുതിയായി കുറച്ചുകൊണ്ട് 3300 കിലോലിറ്ററാക്കി. ഈ സാമ്പത്തിക വർഷം ആകെ തന്നിരുന്നത് 648 കിലോ ലിറ്റർ ആണ്. സംസ്ഥാനം ഈ കുറവ് ചൂണ്ടിക്കാണിച്ചു കത്തുനൽകിയത് കൊണ്ട് വീണ്ടും ഒരു 600 കിലോ ലിറ്റർ കൂടി ഇപ്പോൾ അനുവദിച്ചു തന്നു. ഇതാണ് സുരേഷ് ഗോപി അവകാശപ്പെടുന്ന ചരിത്രപരമായ വർദ്ധനവ്. അതായത് ഇപ്പോൾ തന്നത് ചേർത്താൽ പോലും ഈ സാമ്പത്തിക വർഷം ആകെയുള്ളത് 1248 കിലോലിറ്റർ ആണ്. കഴിഞ്ഞ വർഷത്തേക്കാളും 60% കുറവ്. 2021 -22 സാമ്പത്തിക വർഷത്തേക്കാളും 95% കുറവ്. ഒരു വർഷം നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായി വരുന്നത് ഏതാണ്ട് 30000 കിലോ ലിറ്റർ മണ്ണെണ്ണയാണ്. കേന്ദ്രവിഹിതം ഇതിന്റെ 5% പോലും ഇല്ലാത്തതിനാൽ കൂടുതൽ പണം നൽകി ഓപ്പൺ മാർക്കറ്റിൽ നിന്നും മണ്ണെണ്ണ വാങ്ങിയാണ് സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നത്. ഈ വസ്തുത നിലനിൽക്കെ ഇതൊരു നേട്ടമായി കാണിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും പരിഹാസകഥാപാത്രമാകരുത് എന്നാണ് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത്. പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് സാധിക്കുമെങ്കിൽ നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ള അത്രയും സബ്‌സിഡി മണ്ണെണ്ണ കേരളത്തിന് അനുവദിക്കാനുള്ള നടപടിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത്.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.