Skip to main content

സഖാവ് ലെനിൻ ദിനം

ഇന്ന് സഖാവ് ലെനിൻ ദിനം. ലോകത്തിന്റെയാകെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന മഹാനായ നേതാവിന്റെ ഓർമ ദിനം. ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്. താൻ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കാലത്തെ മാർക്സിസത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് മഹാഭൂരിപക്ഷംവരുന്ന വർഗ്ഗത്തിന്റെ വിമോചനത്തിന് നേതൃത്വം നൽകി എന്നത് ചരിത്ര സംഭവമാണ്. സഖാവ് വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ ഇല്ലായിരുന്നെങ്കിൽ ലോകം ഒരിക്കലും നാം ഇന്ന് കാണുന്ന പോലെ ആകുമായിരുന്നില്ല. 1917 നവംബറിന് മുൻപുള്ള കാൽ നൂറ്റാണ്ടു കാലം ഓരോ നിമിഷവും ലെനിൻ ലോകത്തെ തന്നെ കീഴ്മേൽ മറിക്കാൻ ശേഷിയുള്ള ഒരു വിപ്ലവത്തെ നിർമ്മിക്കുകയായിരുന്നു, അതും 24 വർഷവും ജയിലിലും ഒളിവിലും പ്രവാസത്തിലുമായി. ആ വിപ്ലവം തന്റെ ജീവിത കാലത്ത് നടക്കുമെന്ന ഉറപ്പൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നു. പക്ഷെ റഷ്യയിൽ വിപ്ലവം വിജയിച്ചു. തൊഴിലാളി വർഗം അധികാരത്തിലേറി.

ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് റഷ്യയിലുണ്ടായ ദുരിതങ്ങളെയും സൈനികരിലെ കടുത്ത അസംതൃപ്തിയെയും രാഷ്ട്രീയവത്കരിക്കുന്നതിലാണ് ലെനിൻ വിജയിച്ചത്. അതാകട്ടെ ഒരൊറ്റ രാജ്യത്തെ അധികാരം പിടിക്കൽ മാത്രമായല്ല മറിച്ച് സാമ്രാജ്യത്വ ചങ്ങലയിലെ ദുർബല കണ്ണിയായ റഷ്യയുടെ പതനം സാമ്രാജ്യത്വ വ്യവസ്ഥയെ തന്നെ തകർക്കുമെന്ന ധാരണയിലുമായിരുന്നു. 1917 ഫെബ്രുവരിയിൽ അധികാരമേറ്റ യുദ്ധാനുകൂലികളായ പാവ സർക്കാരിനെതിരെ നവംബർ മാസത്തിൽ ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ യൂണിഫോമിട്ട കർഷകരെയും തൊഴിലാളികളെയും ഒന്നിച്ച് അണിനിരത്തി വിപ്ലവം സംഘടിപ്പിക്കുകയായിരുന്നു.'ഭൂമി, സമാധാനം, ഭക്ഷണം' എന്ന മൂർത്തമായ ഒരു മുദ്രാവാക്യം ഉയർത്തിയാണ് ലെനിൻ വിപ്ലവം വിജയിപ്പിച്ചത്.

ഒന്നാം ലോകയുദ്ധത്തെ മാർക്സിസത്തിന്റെ സൈദ്ധാന്തിക ഭദ്രതയിൽ വിശകലനം ചെയ്യുകയും സാമ്രാജ്യത്വം എന്ന സങ്കൽപ്പത്തെ വികസിപ്പിക്കുകയും ചെയ്തു ലെനിൻ. വികസിത മുതലാളിത്ത ദേശ രാഷ്ട്രീങ്ങളിലെ ഒരു ചെറു വിഭാഗം കോർപ്പറേറ്റുകൾ എങ്ങിനെയെയാണ് ധന മൂലധനത്തിന്റെ സിംഹഭാഗവും കൈയ്യടക്കുന്നതെന്നും, ആ കുത്തകകൾ അതാത് ദേശ രാഷ്ട്രങ്ങളിലെ ഭരണകൂടത്തെ ഉപയോഗിച്ച് തങ്ങളുടെ സാമ്പത്തിക ഭൂപ്രദേശം വികസിപ്പിക്കാൻ മറ്റു വികസിത രാജ്യങ്ങളിലെ കുത്തകകളുമായി സംഘർഷത്തിലേർപ്പെടുന്നത് എങ്ങനെയെന്നും ലെനിൻ വിശകലനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്തു.

വിപ്ലവാനന്തര റഷ്യ സാമ്പത്തികമായ വികസനം മാത്രമല്ല കൈവരിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലകളിലും സൈനിക മേഖലയിലും റഷ്യ ഉയർന്നുവന്നു. ഇതോടൊപ്പം സ്ത്രീകൾക്ക് തുല്യവേതനമടക്കമുള്ള പുരോഗമനപരമായ നിലപടുകൾ ആദ്യമായി നടപ്പിലാക്കിയത് ലെനിൻ്റെ നേതൃത്വത്തിലുള്ള വിപ്ലവാനന്തര സോവിയറ്റ് ഭരണകൂടം ആയിരുന്നു. ലോകത്ത് അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ഉയർത്തെഴുന്നേറ്റു പോരാടാനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താനും ആവേശവും ധൈര്യവും പകർന്നത് സഖാവ് ലെനിന്റെ നേതൃത്വത്തിലുള്ള റഷ്യൻ വിപ്ലവമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആ വിപ്ലവം നൽകിയ പ്രതീക്ഷകൾ ഇപ്പോഴും പ്രസക്തമാണ്. സഖാവ് ലെനിൻ്റെ ഉജ്ജ്വലമായ ഓർമകൾ ലോകത്താകമാനമുള്ള മര്‍ദ്ദിത വിഭാഗങ്ങളുടെ മുന്നോട്ടുള്ള പോരാട്ടങ്ങളിൽ പ്രചോദനമാവുകതന്നെ ചെയ്യും. 

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.