Skip to main content

ബ്രൂവറിയിൽ പ്രതിപക്ഷം സ്വയം പരിഹാസ്യരാകുന്നു

കഞ്ചിക്കോട്ട്‌ സ്ഥാപിക്കാൻ പോകുന്ന എഥനോൾ പ്ലാന്റിനെതിരായ വിവാദത്തിൽ പ്രതിപക്ഷം പരിഹാസ്യരാകുകയാണ്. വിഷയത്തിൽ അവർ ആദ്യം ഉന്നയിച്ച അഴിമതിക്കഥ പൊളിഞ്ഞതു പോലെ ഇപ്പോഴത്തെ ജല ചൂഷണ കഥയും പൊളിയും. വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കൃത്യമായി മറുപടി പറഞ്ഞതാണ്. അത്ര വലിയ പ്രശ്നമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചില്ല?

പ്രതിപക്ഷത്തിന് എന്താണ് ഇതിൽ അഴിമതിയെന്ന് ഇതുവരെ പറയാനായിട്ടില്ല. നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയാണ് പ്രതിപക്ഷത്തിന്. സ്പിരിറ്റ് വ്യാവസായിക ഉൽപന്നമാണ്. ജനങ്ങൾ മുഴുവൻ പ്രതിപക്ഷത്തിൻ്റെ കുത്തകയല്ല. സ്പിരിറ്റ് വ്യവസായിക ഉത്പന്നമാണ്. പ്രതിപക്ഷം നിയമസഭയിൽ നിരത്തിയ പച്ചക്കള്ളങ്ങൾ ഓരോന്നായി മുഖ്യമന്ത്രിയും മന്ത്രിമാരും പൊളിച്ചടിക്കിയിരുന്നു. കഞ്ചിക്കോട്‌ സ്പിരിറ്റ്‌ നിർമാണയൂണിറ്റ്‌, പിപിഇ കിറ്റ്‌, കെഎഫ്‌സി തുടങ്ങി പ്രതിപക്ഷം അടുത്ത ദിവസങ്ങളിൽ, മാധ്യമങ്ങളുടെ സഹായത്തോടെ ഉയർത്തിയ അടിസ്ഥാനരഹിതമായ അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി നിയമസഭയിൽ തകർന്നടിഞ്ഞു.

ഒയാസിസ്‌ കമ്പനിമാത്രമേ സർക്കാരിന്റെ മദ്യനയം അറിഞ്ഞുള്ളുവെന്ന കള്ളം പലകുറിയാണ്‌ വി ഡി സതീശൻ സഭയിൽ ആവർത്തിച്ചത്‌. 2022–23ൽ പരസ്യപ്പെടുത്തിയ സർക്കാർ മദ്യനയം അറിയാതെയല്ല ഇത്‌ പറഞ്ഞത്‌. യുഡിഎഫ്‌ സർക്കാരുകൾ എഥനോൾ നിർമാണ ഫാക്ടറി അനുവദിച്ചിട്ടുമുണ്ട്‌. ടെണ്ടർ വിളിച്ചല്ല നിക്ഷേപം കൊണ്ടുവരുന്നതെന്ന്‌ പറഞ്ഞുകൊടുക്കേണ്ടതില്ല.

മഴവെള്ള സംഭരണിയും ജലഅതോറിറ്റി വഴിയാണ്‌ വെള്ളം ഉപയോഗിക്കുകയെന്ന്‌ സർക്കാരും കമ്പനിയും സമ്മതിച്ചശേഷമാണ്‌ പ്രാഥമിക ഉത്തരവ്‌ തന്നെ. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ അക്കമിട്ടുപറഞ്ഞതോടെ പ്രതിപക്ഷം വെട്ടിലായി. ഏത്‌ ചോദ്യംചോദിക്കാനും മുഖ്യമന്ത്രി സമയം നൽകിയിട്ടും ചോദ്യങ്ങളുണ്ടായില്ല. കാരണം, പുതിയ നിക്ഷേപം വേണ്ടെ എന്ന ദുഷ്‌ചിന്ത മാത്രമാണ്‌ പ്രതിപക്ഷത്തിന്‌.

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.