Skip to main content

ഇന്ത്യൻ മാധ്യമരംഗം കോർപറേറ്റ് പിടിയിൽ

മാധ്യമസ്ഥാപനങ്ങളിലും മാധ്യമപ്രവർത്തനത്തിലും കോർപറേറ്റ് വൽക്കരണം നടക്കുന്ന കാലഘട്ടത്തിൽ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം. നാടിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾ മുൻനിർത്തിക്കൊണ്ട് ദേശാഭിമാനി എല്ലാകാലത്തും പ്രവർത്തിച്ചുണ്ട്. അതിന്റെ ഭാഗമായി വിലക്കുകളും വിലങ്ങുകളും ഉണ്ടായെങ്കിലും അതെല്ലാം തട്ടിതെറിപ്പിച്ചുകൊണ്ടു തന്നെയാണ് ദേശാഭിമാനി വിട്ടുവീഴ്ചയില്ലാതെ അതിന്റെ ശബ്ദം എല്ലാഘട്ടത്തിലും ഉയർത്തിയിട്ടുള്ളത്. കല്ല് അച്ച് സംവിധാനത്തിൽ നിന്ന് ആധുനിക സാങ്കേതിക വിദ്യയുടെ അച്ചടി സംവിധാനത്തിലേക്ക് വളർന്നിരിക്കുകയാണ് ദേശാഭിമാനി. ഒന്നിൽ നിന്ന് 10 എഡിഷനിലേക്കായി ദേശാഭിമാനി വളർന്നിരിക്കയാണ്. ഇന്ന് ഓൺലൈൻ വാർത്താ പ്രസദ്ധീകരണത്തിലേക്കും ദേശാഭിമാനി വളർന്നുകൊണ്ടിരിക്കുന്നു. പ്രിന്റ് മീഡിയയിൽ നിന്ന് ഈ പേപ്പറിലേക്കും പതിനായിരകണക്കിന് കോപ്പികളിൽ നിന്നും ലക്ഷകണക്കിന് കോപ്പികളിലേക്കും ദേശാഭിമാനി വളർന്നിരിക്കുന്നു. മാറുന്ന കാലത്ത് വലിയതോതിൽ ദേശാഭിമാനിയുടെ പ്രസക്തി വർധിക്കുകയാണ്.

നമ്മുടെ പുരോ​ഗമന സംസ്കാരത്തിന് ഇടിവു വരുത്താൻ മനപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. നിർഭാഗ്യവശാൽ പലമാധ്യമങ്ങളും എഴുത്തുകാരും അത്തരം ശ്രമങ്ങളുടെ ഭാ​ഗമാകുകയാണ്. പുരോ​ഗമനമെന്നത് നിരന്തരം നവീകരിക്കുകയും അങ്ങിനെ കാലത്തേയും സമൂഹത്തെയും മുന്നോട്ട് കൊണ്ട് പോകുന്ന പ്രക്രിയയാണ്. ആ രീതിയിൽ സ്വയം നവീകരിക്കുന്നതിനും മുന്നേറുന്നതിനുമാകട്ടെ ശരിയായ വിവരങ്ങളും വസ്തുതകളുമൊക്കെ വേണ്ടതായിട്ട്. അങ്ങിനെയുള്ള വിവരങ്ങൾ വായനക്കാരിലേക്കെത്തിക്കുക ഇതാണ് ദേശാഭിമാനി ചെയ്യുന്നത്. പലരും പറയാത്തതും മറച്ചുവക്കുന്നതുമായ സത്യങ്ങൾ ദേശാഭിമാനി ജനങ്ങളെയും നാടിനെയും അറിയിക്കുന്നു. തങ്ങൾക്ക് ഹിതമായത് മാത്രം അറിയിക്കുന്ന മാധ്യമങ്ങൾ വായനക്കാരന്റെ അറിയുവാനുള്ള അവകാശത്തെ ഹനിക്കുകയാണ്.

ഇന്ത്യൻ മാധ്യമ രം​ഗം മുഴുവനും വലിയ കോർപറേറ്റുകളുടെ പിടിയിലായിരിക്കുകയാണ്. രാജ്യത്തെ വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ കീഴിൽ 28 എക്സ്ക്ലൂസീവ് മാധ്യമ സ്ഥാപനങ്ങളുണ്ട്. നിഷ്പക്ഷമെന്ന് കരുതിപോന്ന എൻഡിടിവി വരെ കോർപറേറ്റ് പിടിയിലൊതുങ്ങിയിരിക്കുന്നു. ഇങ്ങിനെയൊരു കാലഘട്ടത്തിൽ ദേശാഭിമാനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.