Skip to main content

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം കൽപ്പറ്റയിൽ നടന്നു. ഈ ടൗൺഷിപ്പിൽ അവർക്കായി സുരക്ഷിത ഭവനങ്ങൾ ഒരുങ്ങും. അതോടൊപ്പം ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി, സ്പോർട്സ് ഹബ്, ഓപ്പൺ എയർ തിയറ്റർ തുടങ്ങി നിരവധി സൗകര്യങ്ങളും മികച്ച രീതിയിൽ സജ്ജമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും സന്നദ്ധസംഘടനകളും സുമനസ്സുകളായ വ്യക്തികളും നൽകുന്ന സഹായങ്ങളും മുഖേനയാണ് നിർമ്മാണത്തിനുള്ള തുക കണ്ടെത്തുന്നത്.

രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിലും കേരളത്തെ കയ്യൊഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 2,221 കോടി രൂപയാണ് പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായി വരുന്നത്. പക്ഷേ, ദുരന്തമുണ്ടായി ദിവസങ്ങൾക്കുള്ളിൽ ആദ്യത്തെ മെമ്മോറാണ്ടം നൽകിയിട്ടും പി ഡി എൻ എ റിപ്പോർട്ട് നിശ്ചിത കാലാവധിയ്ക്കു മുൻപു സമർപ്പിച്ചിട്ടും സഹായങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ഈ അവഗണനയ്ക്ക് മുന്നിൽ മുട്ടു മടക്കാൻ കേരളം തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് ഇന്ന് നടന്ന ടൗൺഷിപ്പിൻ്റെ തറക്കല്ലിടൽ ചടങ്ങ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമതവർഗ വൈജാത്യങ്ങൾക്കെല്ലാം അതീതമായി ഈ നാട് ഒറ്റക്കെട്ടായി ദുരന്തബാധിതർക്കൊപ്പം നിൽക്കുമെന്ന പ്രഖ്യാപനമാണ് അവിടെ മുഴങ്ങിയത്. ഉറച്ച അടിത്തറയും ഉറപ്പുള്ള ചുമരുകളും ചോരാത്ത മേൽക്കൂരയുമുള്ള ജീവിതങ്ങൾ ആ ടൗൺഷിപ്പുകളിൽ ഉയരും. പുതിയ പ്രതീക്ഷകളാൽ അവ പ്രകാശിക്കും. സ്വപ്നങ്ങൾ യാഥാർഥ്യമാകും. മാനവികതയുടെയും മനുഷ്യസ്നേഹത്തിൻ്റേയും മാതൃക നമ്മൾ അവിടെ ഉയർത്തും.

സമയബന്ധിതമായി ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി പുനരധിവാസം സാധ്യമാക്കാൻ ആവശ്യമായ നടപടികളുമായി പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടു പോകും. ഈ ദൗത്യത്തിൽ സർക്കാരിനൊപ്പം അടിയുറച്ച് നിൽക്കുന്ന കേരള ജനതയോടു നന്ദി പറയുന്നു.

 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.