Skip to main content

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം. ജനങ്ങളുടെ നിത്യജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന ഭരണസംവിധാനമാണ് തദ്ദേശ സമിതികൾ. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഭരണസംവിധാനവും ഇതുതന്നെ. ഈ ജനതയുടെ വിശ്വാസം നേടുന്നതിൽ ഇടതുപക്ഷം ആവർത്തിച്ച് വിജയിക്കുന്നത് അവരും ഇടതുപക്ഷവും തമ്മിലുള്ള അടുത്തബന്ധമാണ് വ്യക്തമാക്കുന്നത്. ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ കമ്യൂണിസ്റ്റ് പാർടികളും എൽഡിഎഫും വഹിച്ച പങ്കിനുള്ള അംഗീകാരമാണ് ആവർത്തിച്ചുള്ള ഈ വിജയം എന്നു കാണാം.

മലയാളിയുടെ ഇന്നത്തെ ജീവിതം നെയ്തെടുക്കുന്നതിൽ പ്രധാന പങ്കുതന്നെ കമ്യൂണിസ്റ്റ്– ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുണ്ട്. 1957ൽ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാരാണ് ഭൂപരിഷ്കരണത്തിനു മുന്നോടിയായി കുടിയൊഴിപ്പിക്കൽ തടയുന്ന നിയമം കൊണ്ടുവന്നത്. 1967ൽ ഇ എം എസ് വീണ്ടും അധികാരത്തിൽ വന്നപ്പോൾ സമഗ്രമായ ഭൂപരിഷ്കരണം കൊണ്ടുവന്നു. ഇതോടെയാണ് ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭിച്ചത്. ഇപ്പോഴും ഭൂരഹിതർക്ക് ഭൂമി നൽകുന്നത്‌ തുടരുകയാണ്. പിണറായി സർക്കാർ ഇതിനകം നാലുലക്ഷത്തിലധികംപേർക്ക് പട്ടയം നൽകി. ഭൂമിമാത്രമല്ല, ഭവനരഹിതർക്ക് വീടും നിർമിച്ചുനൽകുന്നു. ഭൂപരിഷ്കരണത്തിന്റെ തുടർച്ചയെന്നോണം നടപ്പാക്കിയ ലൈഫ് ഭവനപദ്ധതിപ്രകാരം ഇതിനകം അഞ്ചരലക്ഷത്തോളം വീടുകളാണ് നിർമിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകൾ സൗജന്യമാക്കിയതും 1957ലെ സർക്കാരാണ്. അടിസ്ഥാനവിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭിച്ചതിനാലാണ് അവർക്ക് വലിയ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഉപരിപഠനത്തിനും ജോലിക്കുമായി പോകാനായത്. അതോടൊപ്പം സമ്പൂർണ സാക്ഷരതയിലേക്ക് കേരളത്തെ നയിച്ചത്‌ 1987ലെ നായനാർ സർക്കാരായിരുന്നു. തൊഴിലാളികളെ അടിമത്തത്തിൽനിന്ന്‌ മോചിപ്പിച്ച് മനുഷ്യരെപ്പോലെ ജീവിക്കാൻ സഹായിച്ചതും കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടലായിരുന്നു. തൊഴിലാളിസമരങ്ങളെ അടിച്ചമർത്താൻ പൊലീസ് ഇടപെടില്ലെന്ന്‌ പ്രഖ്യാപിച്ചതും തൊഴിലാളികൾക്ക് മിനിമംകൂലി പ്രഖ്യാപിച്ച് അത് നടപ്പാക്കിയതും കേരളം ഭരിച്ച ഇടതുപക്ഷ സർക്കാരുകളായിരുന്നു.

​ജനക്ഷേമം ഉറപ്പുവരുത്തുന്നതിലും ഇടതുപക്ഷ സർക്കാരുകൾ നടത്തിയ ഇടപെടലുകൾ മലയാളിയുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിച്ചു. 1980ലെ നായനാർ സർക്കാരാണ് കർഷകത്തൊഴിലാളികൾക്ക് 45 രൂപ പെൻഷൻ നൽകാൻ തുടങ്ങിയത്. ഇന്ന് ഈ ക്ഷേമപെൻഷൻ 2000 രൂപയായി. ഇതിൽ 100 രൂപമാത്രമാണ് യുഡിഎഫ് സർക്കാരിന്റെ സംഭാവന. 1400 രൂപ വർധിപ്പിച്ചതും പിണറായി സർക്കാരാണ്. തുടർഭരണം എങ്ങനെയാണ് ജനങ്ങളെ സഹായിക്കുന്നത് എന്നതിനുള്ള ഉദാഹരണംകൂടിയാണിത്. 64 ലക്ഷംപേർക്കാണ് പെൻഷൻ ലഭിക്കുന്നത്. സ്‌ത്രീസുരക്ഷാ പദ്ധതിയിലൂടെ 1000 രൂപവീതം 32 ലക്ഷംപേർക്ക്‌ നൽകും. കണക്ട് ടു വർക് സ്കോളർഷിപ്പിലൂടെ അഞ്ചുലക്ഷം വിദ്യാർഥി–യുവജനങ്ങൾക്ക് 1000 രൂപ വീതവും നൽകുകയാണ്. ഒരുകോടിയോളംപേർക്കാണ് ഈ ആനുകൂല്യങ്ങൾ. ഇതിന്റെ കൂടെ ലൈഫ് വീടും പട്ടയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ സഹായവും ലഭിക്കുന്നവരെ ചേർത്താൽ ഒന്നേകാൽ കോടിയോളം വരും. എല്ലാ വീട്ടിലും എന്തെങ്കിലുമൊരു ക്ഷേമാനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ.

ഈ നയത്തിന്റെ തുടർച്ചയായാണ് അതിദാരിദ്ര്യം അവസാനിപ്പിച്ചതും. ശാസ്ത്രീയമായ സർവേയിലൂടെയാണ് അതിദാരിദ്ര്യം അനുഭവിക്കുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി അവരെ അതിദാരിദ്ര്യാവസ്ഥയിൽനിന്ന്‌ രക്ഷിച്ചതും. ചൈനയും ഒരുപരിധിവരെ വിയത്‌നാമുമാണ് കേരളത്തിനു പുറത്ത് ഈ ലക്ഷ്യം കൈവരിച്ചത്. ചൈനയും വിയത്‌നാമും ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാർടികളാണ്. കേരളമാകട്ടെ കമ്യൂണിസ്റ്റ് പാർടികളുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരും. ജനങ്ങളെ എല്ലാ അർഥത്തിലും കൈപിടിച്ചുയർത്തുക എന്നത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്.

കോൺഗ്രസും ബിജെപിയും ഒരുപോലെ സ്വീകരിക്കുന്നത്, കോർപറേറ്റുകളെയും അതിസമ്പന്നരെയും തടിച്ചുകൊഴുക്കാൻ അനുവദിക്കുന്ന നവ ഉദാര നയമാണ്. അവരെ സംബന്ധിച്ച് സാധാരണജനങ്ങൾക്ക് നൽകുന്ന സഹായങ്ങൾ പാഴ്‌ചെലവാണ്. അതിനാലാണ് ഉമ്മൻചാണ്ടി സർക്കാർ ക്ഷേമപെൻഷൻ 18 മാസം മുടക്കിയത്. കേരളത്തിലെ ജനങ്ങൾ ഈ വസ്തുത തിരിച്ചറിയുകതന്നെ ചെയ്യും. ഇക്കുറിയും ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളുടെയും ഭരണം എൽഡിഎഫിനെത്തന്നെ ജനങ്ങൾ ഏൽപ്പിക്കും.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.