Skip to main content

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വിവാദമായ 'ബുൾഡോസർ രാജ്' മാതൃക കർണാടകയിലെ കോൺഗ്രസ് സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ വിവാദമായ 'ബുൾഡോസർ രാജ്' മാതൃക കർണാടകയിലെ കോൺഗ്രസ് സർക്കാരും ഏറ്റെടുത്തിരിക്കുകയാണ്. ബാംഗ്ലൂർ യലഹങ്കയിലെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും താമസിക്കുന്ന മൂവായിരത്തോളം മനുഷ്യരുടെ ജീവിതമാണ് കഴിഞ്ഞ ദിവസം പുലർച്ചെ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിഞ്ഞത്. മുപ്പത് വർഷത്തിലധികമായി പ്രദേശത്ത് താമസിച്ചുവരുന്ന അഞ്ഞൂറോളം വരുന്ന കുടുംബങ്ങളെ യാതൊരുവിധ മുൻകൂർ നോട്ടീസോ മുന്നറിയിപ്പോ നൽകാതെയാണ് കൊടും തണുപ്പിലേക്ക് ഇറക്കിവിട്ടത്. കൈക്കുഞ്ഞുങ്ങളും വയോധികരും രോഗികളും അടങ്ങുന്ന അഞ്ഞൂറോളം വരുന്ന കുടുംബങ്ങളാണ് നിരാലംബരായത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇത്തരം കുടിയൊഴിപ്പിക്കലുകൾ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയും പുനരധിവാസം ഉറപ്പാക്കാതെയും സാധാരണക്കാരെ വഴിയാധാരമാക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ സമൂഹം ശബ്ദമുയർത്തേണ്ടതുണ്ട്. സ്വന്തം മണ്ണിൽ അന്യവൽക്കരിക്കപ്പെടുന്ന മനുഷ്യർക്ക് നീതി ലഭിക്കാനായി അവസാന നിമിഷം വരെയും അവരോടൊപ്പം സിപിഐ എം ഉണ്ടാകും. സിപിഐ എം ബാംഗ്ലൂർ നോർത്ത് ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗം സഖാവ് ഹനുമന്തറാവു ഹവിൽദാറിന്റെ നേതൃത്വത്തിലുള്ള പാർടി പ്രതിനിധി സംഘം പ്രദേശം സന്ദർശിക്കുകയും ഭവനരഹിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.

 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.