Skip to main content

വിലക്കയറ്റത്തിനെതിരെയും തൊഴിലവസരങ്ങൾ ആവശ്യപ്പെട്ടും രാജ്യവ്യാപകമായി പ്രതിഷേധം

2023 ഓഗസ്റ്റ് 4-6 തീയതികളിൽ ന്യൂഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ
_______________________________________

1. വിലക്കയറ്റത്തിനെതിരെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടും 2023 സെപ്റ്റംബർ 1 മുതൽ 7 വരെ എല്ലാ പാർടി ഘടകങ്ങളും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

2. ഇടതുപക്ഷ പാർടികളുടെ കൺവെൻഷൻ എത്രയും വേഗം സംഘടിപ്പിച്ച് എല്ലാവർക്കും അംഗീകൃതമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ അഖിലേന്ത്യാ പ്രചാരണം നടത്താൻ പരിശ്രമിക്കണം.

3. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സംഘവും സംയുക്ത കിസാൻ മോർച്ചയും പ്രഖ്യാപിച്ച പ്രവർത്തന പദ്ധതിയെ പിന്തുണയ്ക്കുക.

4. 2023 ഒക്ടോബർ 5ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ഡൽഹി റാലിക്ക് പിന്തുണ നൽകും. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രിയോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

സ. എം എ ബേബി

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.