Skip to main content

തെരഞ്ഞെടുപ്പിന് പിന്നാലെ മോദി സർക്കാർ ജനങ്ങൾക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുന്നു

സിപിഐഎം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________
ലിറ്ററിന് 2 രൂപ നിരക്കിൽ പാലിന് വില കൂട്ടാനുള്ള അമൂലിന്റെയും മദർ ഡയറിയുടെയും തീരുമാനത്തെ ശക്തമായി അപലപിക്കുന്നു.

ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കുകയായിരുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്.

വോട്ടെടുപ്പ് പൂർത്തിയായ ഉടൻ തന്നെ ദേശീയപാത ടോൾ നികുതി രാജ്യത്തുടനീളം 5 ശതമാനം കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ജനങ്ങളുടെ യാത്രാച്ചെലവ് വർധിപ്പിക്കുന്നതിന് പുറമെ, റോഡ് മാർഗം കൊണ്ടുപോകുന്ന ഭക്ഷ്യസാധാനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഉല്പന്നങ്ങളുടെയും വില ഗണ്യമായി വർധിക്കാൻ ഇത് കാരണമാകും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.