Skip to main content

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പ് ജനവിധി ബിജെപിക്കുള്ള തിരിച്ചടി

സിപിഐ എം പോളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് വൻ തിരിച്ചടിയാണ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷം അവർക്ക് ലോക്‌സഭയിൽ നഷ്ടപ്പെട്ടു. 400 സീറ്റുകൾ നേടുമെന്ന് വീമ്പിളക്കിയ നരേന്ദ്ര മോദിക്ക് ചുറ്റും കെട്ടിപ്പടുത്ത അജയ്യതയുടെ പ്രതിച്ഛായയ്‌ക്കേറ്റ കനത്ത പ്രഹരമാണ് ഈ ജനവിധി.

വൻതോതിലുള്ള പണശക്തിയുടെയും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിൻ്റെയും പ്രതിപക്ഷ പാർട്ടികൾക്കെതിരെ എല്ലാ അതിരുകളും കടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്വേച്ഛാധിപത്യ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് ഭരണഘടനയെയും ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുന്നതിന് മുന്നോട്ടുവന്നതിന് ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ.

തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക ദുരിതം, ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ഇന്ത്യാ കൂട്ടായ്മ മികവ് തെളിയിച്ചു. മോദിയും ബിജെപിയും നടത്തിയ വർഗീയ തെരഞ്ഞെടുപ്പ് പ്രചരണത്തെ ശക്തമായി ചെറുക്കാൻ സാധിച്ചു.

എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ നീതിയുക്തമായി മത്സരിക്കാനുള്ള സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തിയിരുന്നെങ്കിൽ ഫലം ബിജെപിക്കും എൻഡിഎയ്ക്കും ഇതിലും വലിയ തിരിച്ചടിയാകുമായിരുന്നു. നരേന്ദ്രമോദിയുടെ പ്രകോപനപരമായ വർഗീയ പ്രസംഗങ്ങൾ തടയുന്നതിലും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിലും പരാജയപ്പെട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന് വലിയ കളങ്കമാണ്.

സിപിഐ എമ്മും ഇടതുപാർട്ടികളും നേടിയ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണ്ണമായും ലഭിച്ച ശേഷം കൂടുതൽ വിശദമായ വിശകലനം നടത്തും.

ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഉപജീവനമാർഗത്തിനും എതിരായ എല്ലാ ആക്രമണങ്ങളെയും ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.