Skip to main content

ഖത്തര്‍ ഉള്‍പ്പെടേയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബർ 15-ാം തീയതി സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നു

ഖത്തര്‍ ഉള്‍പ്പെടേയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കായി നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബർ 15-ാം തീയതി സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വം ഏകലോകക്രമം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നാം ലോക രാജ്യങ്ങളെ തങ്ങളുടെ ഇംഗിതത്തിന്‌ വിധേയമാക്കുന്നതിന്‌ സൈനികവും, സാമ്പത്തികവുമായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഇസ്രയേലിനെ ഉപയോഗപ്പെടുത്തി പശ്ചിമേഷ്യയിലാകമാനം മനുഷ്യ കുരുതി നടത്തുകയാണ്‌. പാലസ്‌തീന്‍ ജനതയ്‌ക്കെതിരെ ആരംഭിച്ച ആക്രമണം ഇറാന്‍ ഉള്‍പ്പെടേയുള്ള രാജ്യങ്ങളിലേക്ക്‌ വ്യാപിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

അമേരിക്കന്‍ പിന്തുണയോടെ നടക്കുന്ന ഇസ്രയേലിന്റെ ഇത്തരം അക്രമങ്ങള്‍ മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ്‌ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്‌. അതിന്റെ ഉദാഹരണമാണ്‌ ഖത്തറില്‍ ഇസ്രയേല്‍ നടത്തിയിരിക്കുന്ന ബോംബാക്രമണം. ഇത്‌ ആ മേഖലയിലാകമാനം വ്യാപിക്കുന്നത്‌ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗൗരവതരമായ പ്രശ്‌നമാണ്‌. നമ്മുടെ നാടിന്റെ സമ്പദ്‌ഘടനയെ താങ്ങി നിര്‍ത്തുന്ന ഗള്‍ഫ്‌ മേഖലയിലെ ഇത്തരം ആക്രമണം ഏറെ ഗൗരവതരമായി കാണേണ്ടതുണ്ട്‌. ഈ ഘട്ടത്തില്‍ പോലും അക്രമത്തെ അപലപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല എന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

ഇന്ത്യയില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്‌ വന്‍തോതിലുള്ള ചുങ്കമാണ്‌ അമേരിക്ക ചുമത്തിയിരിക്കുന്നത്‌. കേരളത്തിന്റെ മത്സ്യ മേഖലയേയും, നാണ്യവിളകളേയും അതീവ ഗൗരവമായി ബാധിക്കുന്ന പ്രശ്‌നമായി ഇത്‌ മാറിയിരിക്കുകയാണ്‌. മറ്റ്‌ മേഖലകളേയും ഗുരുതരമായി ഇത്‌ ബാധിക്കുന്ന നിലയാണുള്ളത്‌.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ അനുകൂലമായ കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയം ആപത്‌ക്കരമാണെന്ന ഇടതുപക്ഷത്തിന്റെ നിലപാട്‌ എത്രത്തോളം ശരിയായിരുന്നുവെന്ന്‌ തെളിയിക്കുന്നതാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍. സാമ്രാജ്യത്വ രാഷ്‌ട്രങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നടത്തുന്ന ചൂഷണത്തിന്‌ പ്രതിരോധം തീര്‍ക്കാന്‍ സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങള്‍ കരുത്താര്‍ജ്ജിക്കുക പ്രധാനമാണെന്നും ഈ സംഭവങ്ങള്‍ തെളിയിക്കുന്നു.

സാമ്രാജ്യത്വ ആധിപത്യം അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ക്കെതിരെ സെപ്റ്റംബർ 15-ാം തീയ്യതി നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഏരിയാ കേന്ദ്രങ്ങളില്‍ പ്രകടനവും, പൊതുയോഗവും നടക്കും. ഈ പരിപാടിയില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം സ. പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും.

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.