Skip to main content

ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ട

ഭരണഘടന വിരുദ്ധമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നത്. ഗവർണർ നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. സുപ്രീം കോടതി തള്ളിയിട്ടും ഗവർണർ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാൻ ഗവർണർ തയ്യാറാകുന്നില്ല.

ഗവർണർക്കെതിരെ സുപ്രീംകോടതി നിലപാട് വളരെ വ്യക്തയോടെ പുറത്തുവന്നിട്ടും കോടതി തീരുമാനത്തെ അം​ഗീകരിക്കുന്ന നിലപാടല്ല ​ഗവർണർ സ്വീകരിച്ചതെന്ന് വ്യക്തമാണ്. എനിക്ക് സുപ്രീംകോടതിയോടോ മറ്റേതെങ്കിലും സംവിധാനത്തോടോ അല്ല പ്രതിബദ്ധത, പ്രസിഡന്റിനോടാണ് എന്ന ഭരണഘടനാ വിരുദ്ധമായ നിലപാടാണ് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രസിഡന്റിനെപോലും ഭരണഘടണാപരമായി കൈകാര്യം ചെയ്യാൻ അധികാരമുള്ള സുപ്രീംകോടതി നിർദേശം തനിക്ക് ബാധകമല്ല എന്നാണ് ​ഗവർണർ പറയുന്നത്. വിവിധ രാഷ്ട്രീയ പാർടികളിൽ പ്രവർത്തിച്ചയാളാണ് ​ഗവർണർ.

ഭരണഘടനാവിരു​ദ്ധ പ്രവർത്തനം തുടർന്നും നടത്തും എന്ന് പ്രഖ്യാപിക്കുന്ന ​ഗവർണർക്ക് മുൻകാലങ്ങളിലേതുപോലെ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് യോജിക്കുക. സംഘപരിവാറിന്റെ ഭാ​ഗമായി അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ എതിർപ്പ് പറയാൻ പറ്റില്ല. ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോ​ഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന നടപടി കേന്ദ്രസർക്കാർ തുടർന്ന് വരികയാണ്. അതിന്റെ തുടർച്ച എന്ന നിലയിലാണ് ​ഗവർണർമാർ പ്രതിപക്ഷ പാർടികളുടെ നേത‍ൃത്വത്തിലുള്ള നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവെക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

കേരളം, തമിഴ്നാട്, പഞ്ചാബ്, ഡൽഹി, പശ്ചിമബം​ഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ നിലയാണ്. അവയ്ക്കെതിരെ ശക്തമായ പ്രതിരോധം ഉണ്ടായി. എന്നിട്ടും ജനാധിപത്യ മര്യാദകൾ പാലിക്കാൻ ​ഗവർണർമാർ തയാറാകുന്നില്ല. സംസ്ഥാനസർക്കാരുകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ​ഗവർണർമാരുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. സർക്കാരുകൾ സുപ്രീംകോടതികളെ സമീപിച്ചതും ഈ അവസരത്തിലാണ്.

നവകേരള സദസിനെ ബഹിഷ്കരിച്ച് മുന്നോട്ടുപോകും, അതിന് എതിരായ നിലപാട് സ്വീകരിക്കും എന്ന പ്രതിപക്ഷ തീരുമാനത്തെ ജനങ്ങൾ കണക്കിലെടുക്കുകയോ പ്രതിപക്ഷത്തിന്റെ ഭാ​ഗമായി നിൽക്കുന്നവർ സദസിൽ നിന്ന് മാറി നിൽക്കുകയോ ചെയ്തിട്ടില്ല. എല്ലാ ജനങ്ങളും നവ കേരള സദസിന്റെ ഭാ​ഗമാകുന്നതാണ് കാണുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.